ഗൾഫിലെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; മേഖലയിലേക്ക് കൂടുതൽ യുഎസ് സൈനികരെത്തും
ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ അമേരിക്കയുടെ തീരുമാനം. ഇറാന്റെ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. കൂടുതൽ പ്രതിരോധ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് സൈനികരെ വിന്യസിക്കുമെന്നാണ് ട്രംപ് പറയുന്നത്
അതേസമയം സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ അഞ്ച് എണ്ണ, പ്രകൃതിവാതക കേന്ദ്രങ്ങളുടെ സമീപത്ത് നിന്ന് ആളുകളോട് ഒഴിഞ്ഞു പോകണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സൗദിയിലെ സാംറെഫ് റിഫൈനറി, ജുബൈൽ പെട്രോ കെമിക്കൽ കോംപ്ലക്‌സ്, യുഎഇയിലെ അൽ ഹൊസൻ ഗ്യാസ് ഫീൽഡ്, ഖത്തറിലെ റാസ് ലഫാൻ റിഫൈനറി, മെസയീദ് പെട്രോ കെമിക്കൽ കോംപ്ലക്‌സ് എന്നിവ ആക്രമിക്കുമെന്നാണ് ഭീഷണി
ഇറാന്റെ സുരക്ഷാ മേധാവിയായ അലി ലാരിജാനിയെ കൊന്ന ക്രിമിനൽ കൊലപാതകികൾ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി പറഞ്ഞു. ലാരിജാനിയുടെ മരണത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ അനുശോചിച്ചു.
