ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പിടി അയയുന്നു; 80 ശതമാനം കപ്പലുകളും ഒമാൻ പാതയിൽ

ഹോർ

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) നാവിക ഗതാഗതത്തിന്മേൽ ഇറാന് ഉണ്ടായിരുന്ന കർശന നിയന്ത്രണം തളരുന്നതായി റിപ്പോർട്ടുകൾ. യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും ഇറാന്റെ എതിർപ്പുകളെ അവഗണിച്ച്, കടലിടുക്കിലൂടെകടന്നുപോകുന്ന 80 ശതമാനത്തിലധികം ചരക്കുകപ്പലുകളും ഇപ്പോൾ ഒമാന്റെ അധീനതയിലുള്ളനാവിക പാതയാണ് ഉപയോഗിക്കുന്നത്.

ആഗോള കപ്പൽ ഗതാഗത നിരീക്ഷണ സ്ഥാപനമായ ‘ക്ലെപ്ലർ’ (Kpler) നൽകിയ വിവരങ്ങൾ ഉദ്ധരിച്ച്പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എൻ (CNN) ആണ് ഈ നിർണായക വിവരംപുറത്തുവിട്ടത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോർമുസിലൂടെ കടന്നുപോയ ഭൂരിഭാഗം കപ്പലുകളും ഒമാൻതീരത്തോട് ചേർന്നുള്ള തെക്കൻ പാതയാണ് സ്വീകരിച്ചത്. ഐക്യരാഷ്ട്രസഭയുടെ (UN) അംഗീകാരമുള്ള ഈ റൂട്ടിനെ ഇറാൻ കടുത്ത ഭാഷയിൽ എതിർക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്തിരുന്നു. ഇറാന്റെ വടക്കൻ തീരത്തിന് സമീപമുള്ള പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കാത്തകപ്പലുകൾക്ക് നേരെ മുൻപ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, പുതിയ സാഹചര്യത്തിൽഅമേരിക്കൻ നാവികസേന നൽകുന്ന ശക്തമായ സുരക്ഷാ കവചമാണ് ഒമാൻ പാതതിരഞ്ഞെടുക്കാൻ കപ്പലുകളെ പ്രേരിപ്പിക്കുന്നത്.

ഒരു മാസം മുൻപ് വരെ ഒമാൻ പാതയിലൂടെയുള്ള ഗതാഗതം ഏതാണ്ട് ശൂന്യമായിരുന്നു. എന്നാൽഅമേരിക്കൻ സേനയുടെ സാന്നിധ്യം ഉറപ്പായതോടെ കപ്പലുകൾ വ്യാപകമായി ഈ പാതയിലേക്ക്തിരിയുകയായിരുന്നു. ഈ മാറ്റം ഇറാന് സാമ്പത്തികമായും തിരിച്ചടിയായിട്ടുണ്ട്. തങ്ങളുടെനിയന്ത്രണത്തിലുള്ള റൂട്ടിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് നിർബന്ധിത നികുതിയും ടോളുംപിരിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ ഇതോടെ നിഷ്ഫലമായി.

അതേസമയം, മേഖലയിലെ നിയന്ത്രണത്തെക്കുറിച്ച് അമേരിക്കയും ഇറാനും തമ്മിൽ പരസ്പരവിരുദ്ധമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ സമ്പൂർണനിയന്ത്രണത്തിലാണെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ, തങ്ങൾ പട്രോളിംഗ്ശക്തിപ്പെടുത്തിയതിലൂടെ മേഖലയിലെ എണ്ണ നീക്കം യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക്അടുക്കുകയാണെന്ന് വാഷിംഗ്ടൺ വാദിക്കുന്നു. കുവൈറ്റ്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയഗൾഫ് രാജ്യങ്ങൾ സുരക്ഷിതമായി എണ്ണ കടത്തുന്നതിനായി വലിയ ടാങ്കറുകൾ (VLCC) വഴിമാറ്റുകയും, ചില ഘട്ടങ്ങളിൽ ട്രാക്കിംഗ് വിവരങ്ങൾ മറച്ചുവെച്ച് റൂട്ടുകൾ മാറ്റുകയും ചെയ്യുന്നുണ്ട്.

Tags

Share this story