ഭൂകമ്പത്തിൽ തകർന്ന സിറിയയെ ആക്രമിച്ച് ഐ.എസ്: കുട്ടികൾ ഉൾപ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

Siriya

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 34,000 കടന്നു. തുര്‍ക്കിയില്‍ 29,605പേരും സിറിയയില്‍ 5273 പേരും മരിച്ചു. ദുരന്തത്തില്‍ ഇതുവരെ ആകെ 34,800 പേര്‍ മരിച്ചതായാണ് കണക്ക്. ഇതിനിടെ, ഭൂകമ്പത്തില്‍ തകര്‍ന്ന സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന ആക്രമണം നടത്തി. അപ്രതീക്ഷിത ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മധ്യ സിറിയയിലെ പാല്‍മേയ്റയിലാണ് ആക്രമണം നടന്നത്. ഭക്ഷ്യവസ്തുകള്‍ ശേഖരിക്കുകയായിരുന്ന 75ഓളം പേര്‍ക്ക് നേരെ ഭീകരര്‍ ആക്രണം നടത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള 11 പേരാണ് കൊല്ലപ്പെട്ടത്. ഒരു സിറിയന്‍ പൊലീസ് ഓഫീസറും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണം നടന്നതായി സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ഭീകരര്‍ മെഷീന്‍ ഗണ്ണുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

2019ല്‍ അമേരിക്കന്‍ സൈന്യം ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന മേഖലയും തിരികെപ്പിടിച്ചിരുന്നു. ഭൂരിഭാഗം ഐഎസ് ഭീകരെയും തടവിലാക്കി. എന്നാല്‍ രക്ഷപ്പെട്ട സംഘാംഗങ്ങളാണ് ഭൂകമ്പം മറയാക്കി ആക്രമണം നടത്തിയത്. കിഴക്കന്‍ സിറിയയിലെ മരുഭൂമികളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവർ ഇപ്പോൾ സിറിയയിലെ നിലവിലെ സാഹചര്യത്തിൽ ശക്തി പ്രാപിക്കുകയാണ്

Share this story