റഷ്യയിൽ ഐഎസ് ഭീകരാക്രമണം; വെടിവെപ്പിലും സ്‌ഫോടനത്തിലും 62 പേർ കൊല്ലപ്പെട്ടു

ലോകത്തെ നടുക്കി റഷ്യയിൽ വൻ ഭീകരാക്രമണം. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടന്ന ഭീകരാക്രമണത്തിൽ 62 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്

ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്‌നിക്കിന്റെ സംഗീതനിശ തുടങ്ങാനിരിക്കെ വെടിവെപ്പുണ്ടാകുകയായിരുന്നു. വെടിവെപ്പിന് പിന്നാലെ ഹാളിനകത്ത് സ്‌ഫോടനങ്ങളുമുണ്ടായി. കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനവും ദുഷ്‌കരമാക്കി

ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചത്. സൈനികരുടെ വേഷത്തിലെത്തിയ അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു.
 

Share this story