നേപ്പാളിൽ പ്രളയ ദുരന്തം: മരണസംഖ്യ 350 കടന്നു; തടാകം കരകവിയുന്നതായി മുന്നറിയിപ്പ്

നേപ്പാൾ

കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റ് അതിർത്തി മേഖലകളിലും ഉണ്ടായ കനത്ത മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 350 കടന്നു. പ്രളയത്തിന് പിന്നാലെ ദുരന്തമേഖലയിലെ തടാകത്തിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതായും, ഇത് പൊട്ടാൻ സാധ്യതയുണ്ടെന്നും കാണിച്ച് അധികൃതർ വീണ്ടും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

​ദുരന്തത്തിൽ നിരവധി വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ ആയിരത്തിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള ഹിമാലയൻ പ്രദേശങ്ങളിൽ ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയമാണ് വൻ നാശനഷ്ട വിതച്ചത്.

​നേപ്പാൾ സൈന്യവും പൊലീസും ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നദികളിലെ ഒഴുക്ക് ശക്തമായതിനാലും വീണ്ടും തടാകങ്ങൾ കരകവിയാൻ സാധ്യതയുള്ളതിനാലും നദീതീരങ്ങളിൽ കഴിയുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്. 

Tags

Share this story