യുക്രെയ്ൻ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ റഷ്യൻ ആക്രമണം: 'വൻ തിരിച്ചടി' നൽകുമെന്ന് സെലെൻസ്കി

യുക്രെൻ

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ സ്ഥിതി ചെയ്യുന്ന സുരക്ഷാ-ഇന്റലിജൻസ് ഏജൻസിയായ എസ്.ബി.യു (SBU) വിന്റെ പ്രധാന ആസ്ഥാനത്തിന് നേരെ റഷ്യയുടെ ശക്തമായ ഡ്രോൺ ആക്രമണം. യുദ്ധം കൂടുതൽ കടുക്കുന്നതിന്റെ സൂചനയാണിതെന്ന് അന്താരാഷ്ട്ര നിരീക്ഷകരും യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.

​സെൻട്രൽ കീവിലെ ചരിത്രപ്രാധാന്യമുള്ള വിൽഡിങ് സ്ഥിതി ചെയ്യുന്ന വോളോഡിമിർസ്ക സ്ട്രീറ്റിലെ മന്ദിരത്തിന് നേരെയാണ് റഷ്യൻ ഡ്രോൺ നേരിട്ട് പതിച്ചത്. ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിൽ നിന്ന് വൻതോതിൽ പുക ഉയർന്നതായും സംഭവസ്ഥലത്ത് അഗ്നിശമന സേനയും ആംബുലൻസുകളും എത്തി രക്ഷാപ്രവർത്തനം നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

​റഷ്യയുടെ ഈ നടപടി വലിയൊരു "യുദ്ധ വൽക്കരണവും കടന്നുകയറ്റവുമാണെന്ന്" (Major Escalation) യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ വിശേഷിപ്പിച്ചു. സംഭവത്തിൽ അതിശക്തവും വ്യക്തവുമായ തിരിച്ചടി നൽകാൻ രാജ്യത്തെ ഇന്റലിജൻസ് വിഭാഗത്തിന് നിർദ്ദേശം നൽകിയതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി വ്യക്തമാക്കി.

​കഴിഞ്ഞ ഏതാനും ദിവസങ്ങളായി കീവിനു നേരെ റഷ്യ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. തലസ്ഥാന നഗരത്തിലെ തന്നെ പ്രധാന ഭരണകൂട ആസ്ഥാനങ്ങൾ ആക്രമിക്കപ്പെടുന്നത് അപൂർവ്വമാണെന്നിരിക്കെ, നിലവിലെ സാഹചര്യം യുദ്ധത്തിൽ വൻ സംഘർഷത്തിന് വഴിതെളിച്ചിരിക്കുകയാണ്. 

Tags

Share this story