ചിലിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 112 ആയി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 112 ആയി. നൂറുകണക്കിനാളുകളെ കാണാതായി. നിരവധി പേരെ അഭയാർഥി ക്യാമ്പുകളിലേക്ക് മാറ്റി. ഏകദേശം 64,000 ഏക്കറിൽ കാട്ടുതീ പടർന്നതായാണ് റിപ്പോർട്ട്. ചിലിയിൽ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

വാൽപുറേസോയിൽ തീ പടരുന്നതിനാൽ ഇനിയും അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ബോറിക് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2010ലെ ഭൂചലനത്തിനും സുനാമിക്കും ശേഷം ചിലി അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണിത്. 

രക്ഷാപ്രവർത്തനത്തിന് 1400 അഗ്നിശമന ഉദ്യോഗസ്ഥരും 1300 സൈനികരും 31 അഗ്നിരക്ഷാ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. ഉയർന്ന താപനിലയും കാറ്റുമടക്കം കാലാവസ്ഥ മോശമായി തുടരുന്നത് രക്ഷാപ്രവർത്തനത്തിൽ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
 

Share this story