ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം അമേരിക്കയിലേക്ക്; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ്

ഹോർമൂസ്

വാഷിങ്‌ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൻ്റെ (Strait of Hormuz) പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുകയാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ പാത ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളിൽ നിന്ന് ഇനിമുതൽ പ്രത്യേക ഫീസ് ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

​ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകപ്പലുകൾക്കും 20 ശതമാനം 'സുരക്ഷാ നികുതി' (Cargo fee) ചുമത്തുമെന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം.

​മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക ഇനി സൗജന്യമായി കാവൽ നിൽക്കില്ല. ഈ പാത ഉപയോഗിക്കുന്ന മറ്റു രാജ്യങ്ങൾ വലിയ സാമ്പത്തിക ശേഷിയുള്ളവരാണ്. തന്ത്രപ്രധാനമായ ഈ മേഖലയ്ക്ക് സുരക്ഷയൊരുക്കുന്നതിന് വരുന്ന ചെലവുകൾ ഈ സമ്പന്ന രാജ്യങ്ങളിൽ നിന്ന് ഈടാക്കുക എന്നത് തികച്ചും ന്യായമായ കാര്യമാണ്," ട്രംപ് വ്യക്തമാക്കി.

​'ദി ഗാർഡിയൻ ഓഫ് ഹോർമുസ് സ്ട്രെയിറ്റ്' (The Guardian of the Hormuz Strait) എന്ന പേരിലായിരിക്കും ഇനിമുതൽ ഈ പാതയിൽ യുഎസ് സേന പ്രവർത്തിക്കുക. ഇറാൻ്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ അവഗണിച്ചും പാത തുറന്നുപ്രവർത്തിക്കുമെന്നും, ഇറാൻ്റെ കപ്പലുകൾക്ക് മാത്രമായിരിക്കും ഇവിടെ ഉപരോധം ഏർപ്പെടുത്തുകയെന്നും അമേരിക്കൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര എണ്ണ വിപണിയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും വലിയ രീതിയിൽ സ്വാധീനിക്കാൻ പോകുന്നതാണ് അമേരിക്കയുടെ ഈ പുതിയ നീക്കം.

Tags

Share this story