പ്രണവപല്ലവി: ഭാഗം 3

നോവൽ **** എഴുത്തുകാരി: ആർദ്ര നവനീത് പ്രദീപും പ്രണവും രമ്യയും ഹോസ്പിറ്റലിൽ എത്തുമ്പോൾ കൃഷ്ണവാര്യരും പല്ലവിയുടെ അമ്മാവനും അമ്മയും ആണുണ്ടായിരുന്നത്. കരഞ്ഞു തളർന്ന് പല്ലവിയുടെ അമ്മ ഐ
 

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

പ്രദീപും പ്രണവും രമ്യയും ഹോസ്പിറ്റലിൽ എത്തുമ്പോൾ കൃഷ്ണവാര്യരും പല്ലവിയുടെ അമ്മാവനും അമ്മയും ആണുണ്ടായിരുന്നത്.
കരഞ്ഞു തളർന്ന് പല്ലവിയുടെ അമ്മ ഐ സി യുവിന് മുൻപിൽ വാടിത്തളർന്ന് ഇരിപ്പുണ്ടായിരുന്നു.

തകർന്ന മനസ്സും ശരീരവുമായി ചുവരിൽ ചാരി നിൽക്കുന്ന കൃഷ്ണവാര്യരുടെ സമീപത്തായി അയാളെ ആശ്വസിപ്പിച്ചുകൊണ്ട് അമ്മാവൻ നിന്നു.

രമ്യ പതിയെ പല്ലവിയുടെ അമ്മ പാർവതിയുടെ അടുത്തായി ഇരുന്നു.
ആശ്വസിപ്പിക്കാനെന്നോണം അവർ അവരെ ചേർത്തു പിടിച്ചു.

അത്രയും നേരം അടക്കി പിടിച്ച സങ്കടമെല്ലാം തോരാമഴ പോലെ രമ്യയുടെ ചുമലിൽ പെയ്തു തീർത്തു പാർവതി.

പ്രണവ് അവിടെ കണ്ട ചെയറിൽ ഇരുന്നു.
കൈയിലിരുന്ന ഫോണിൽനിന്നും നന്ദനയെ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ മെസ്സേജ് അയക്കുകയായിരുന്നു അവൻ.

പ്രദീപ്‌ വാര്യരുടെ സമീപത്തായി നിന്നു.

കരച്ചിൽ തെല്ലടങ്ങിയ പാർവതിയോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുകയായിരുന്നു രമ്യ.

****

പ്രദീപ്‌ നിന്നപ്പോൾ തന്നെ മകൾ റൂമിലേക്ക് പോയിരുന്നു.
പിന്നാലെ പോയ പാർവതിയും അമ്മായി വൃന്ദയും അവളെ സമാധാനിപ്പിക്കാൻ നോക്കി.

അമ്മയുടെ മോൾ കരയേണ്ട. അമ്മയ്ക്കറിയാം ന്റെ കുട്ടി തെറ്റ് ചെയ്യില്ലാന്ന്. ഞങ്ങളുടെ പവിക്കുട്ടിയെ ഞങ്ങൾക്ക് വിശ്വാസമാണ്.

വിഷ്ണുവേട്ടന്റെ വീട്ടുകാർ എന്നെയൊരു ചീത്ത പെണ്ണായി ധരിച്ചല്ലേ അമ്മേ.. അവൾ ആശങ്കയോടെ ചോദിച്ചു.

എന്റെ കുട്ടി ഇപ്പോൾ വിവാഹo വേണ്ടെന്ന് പറഞ്ഞതല്ലേ. അച്ഛനല്ലേ മോളെ നിർബന്ധിച്ചത്. മോൾ അവനുമായി അടുത്തും ഇല്ലല്ലോ. പിന്നെ കാണുന്നതും കേൾക്കുന്നതും എല്ലാം സത്യമല്ലെന്ന് അവരും അറിയും ഒരിക്കൽ.
വൃന്ദ പറഞ്ഞു.

ഞാൻ കാരണം പൂജാമോൾക്കും ചീത്തപ്പേരായില്ലേ അമ്മേ.. വിതുമ്പിക്കൊണ്ട് പവി ചോദിച്ചു.

ഇല്ല മോളേ.. ന്റെ കുട്ടി അതൊന്നും ആലോചിക്കേണ്ട. ഇനി ആ ഓഫീസിൽ ന്റെ പവി പോകണ്ട.. മോളിപ്പോൾ പോയി കുളിച്ച് വേഷമൊക്കെ മാറി വാ. അമ്മയും അമ്മായിയും ചായ എടുക്കാo..
അവളെ കുളിക്കാൻ പറഞ്ഞയച്ചുകൊണ്ട് പാർവതിയും വൃന്ദയും അടുക്കളയിലേക്കിറങ്ങി.

പവിക്ക് ഇഷ്ടപ്പെട്ട ഏലയ്ക്ക ചേർത്ത ചായയും ഏത്തപ്പഴം വാട്ടിയതുമെടുത്ത് അവർ പവിയുടെ റൂമിലെത്തി.

പവീ.. കഴിഞ്ഞില്ലേ മോളേ കുളി.. വൃന്ദ വിളിച്ചു ചോദിച്ചു.

അകത്തുനിന്നും അനക്കമൊന്നും വരാതായപ്പോൾ അവർ ശരിക്കും ഭയന്നു.

ബാത്റൂമിലെ വാതിലിൽ ആഞ്ഞുള്ള തട്ടലും സ്ത്രീകളുടെ ഉറക്കെയുള്ള വിളിയും കേട്ടാണ് കൃഷ്ണവാര്യരും അമ്മാവൻ രാമനും ഓടിയെത്തിയത്.

വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോൾ കണ്ട കാഴ്ച.. നിറഞ്ഞൊഴുകുന്ന ബക്കറ്റിൽ ഇടതുകൈത്തണ്ട താഴ്ത്തി തറയിൽ ബോധമില്ലാതെ കിടക്കുന്ന പവിയേയും ബാത്രൂം നിറയെ ഒഴുകിപ്പരന്ന ചുവന്ന നിറവുമായിരുന്നു. അപ്പോഴും പൈപ്പിൽ നിന്നും വീഴുന്ന വെള്ളം അവളുടെ രക്തവുമായി കൂടിച്ചേരാനുള്ള വെമ്പലിലായിരുന്നു.

ചതിച്ചല്ലോ മോളേ.. എന്ന് പറഞ്ഞ്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…