പവിത്ര: ഭാഗം 16

പവിത്ര: ഭാഗം 16

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

ഭർത്താവിനെ യാത്രയാക്കിയിട്ട് അടുക്കളയിലേക്ക് വന്ന പത്മം കണ്ടു അവിടെ ചായയും കുടിച്ചു കൊണ്ടിരിക്കുന്ന പവിത്രയെ. അയാൾ പറഞ്ഞതൊക്കെ അവൾ കേട്ടിട്ടുണ്ടാകും എന്നവർക്ക് മനസ്സിലായി.

” അച്ഛൻ പറഞ്ഞതൊന്നും മോള് കാര്യമാക്കണ്ട കേട്ടോ ”
അവർ സങ്കടത്തോടെ പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് ഇരുന്നു.

” ആര് കാര്യമാക്കുന്നു… എനിക്ക് ഇതൊക്കെ ഇപ്പോൾ കേട്ടു കേട്ടു ശീലമായി പോയ്‌ അമ്മേ ”

പവിത്ര ചിരിയോടെ പത്മത്തിനെ നോക്കി. ആ ചിരിക്കപ്പുറം മറഞ്ഞിരിക്കുന്ന നൊമ്പരം പത്മത്തിന്റെ അമ്മ മനസ്സിന് കാണാമായിരുന്നു.

പവിത്ര ജനിച്ചപ്പോൾ അദ്ദേഹം ആരെയോ കൊണ്ട് അവളുടെ ജനിച്ച സമയം നോക്കിച്ചിരുന്നു. അച്ഛന് ദോഷം ആണത്രേ അവളുടെ നാളിൽ പറയുന്നത്. നിറയെ ദോഷങ്ങളുള്ള ഒരു പാപജാതകം ആണെന്ന് തന്റെ കുഞ്ഞിന്റെ…. അതിന്റെ പ്രതിഫലനം എന്നോണം കുറച്ചു വയ്യാഴികകൾ ഒക്കെ പവിത്ര ഉണ്ടായി കഴിഞ്ഞു കൃഷ്ണപിള്ളയ്ക്ക് വന്നിരുന്നു.
അന്ന് തൊട്ട് ഒന്ന് സ്നേഹത്തോടെ അവളെ നോക്കുകയോ വാത്സല്യത്തോടെ മോളേ എന്ന് വിളിക്കുകയോ ചെയ്തിട്ടില്ല..

ആദ്യമൊക്കെ അച്ഛൻ വഴക്ക് പറയുമ്പോളും തല്ലുമ്പോഴും കരഞ്ഞു കൊണ്ട് തന്റെ അടുത്തേക്ക് അവൾ ഓടി വരുമായിരുന്നു. വളരുന്നതിന് അനുസരിച്ചു സങ്കടം പുറത്ത് കാണിക്കാതെ ഇരിക്കാനും അവൾ പഠിച്ചിരിക്കുന്നു.

ജാതകദോഷത്തിന് പുറമെ പവിത്രയുടെ സ്വഭാവവും കൃഷ്ണ പിള്ളയ്ക്ക് ഇഷ്ടമല്ല. ആര് എന്ത് തെറ്റ് ചെയ്താലും അത് ചോദ്യം ചെയ്യാൻ അവൾക്ക് ഒരു പേടിയുമുണ്ടായിരുന്നില്ല. അച്ഛന്റെ സംശയജനകമായ പ്രവർത്തികളെ അവൾ അമ്മയുടെ മുന്നിൽ വെച്ച് ചോദ്യം ചെയ്യുമ്പോൾ പലപ്പോഴും ഉത്തരം പറയാനില്ലാതെ അയാൾ വിളറി നിൽക്കാറുണ്ട്. അവസാനം എന്നെ ചോദ്യം ചെയ്യാൻ ആരും വളർന്നിട്ടില്ല എന്ന താക്കീതിൽ ആ രംഗം അയാൾ അവസാനിപ്പിക്കും.

” ആഹ് ഇങ്ങനെ ഇരുന്നാൽ മതിയോ നിനക്ക് കോളേജിൽ പോകണ്ടേ… പിന്നെ നീ പ്രശാന്തിനെ ഒന്ന് എണീപ്പിക്കണേ ചെറുക്കന് ഭയങ്കര മടിയാ സ്കൂളിൽ പോകാൻ ”

” പുണ്യ എണീറ്റോ അമ്മേ ”

” മ്മ് അവൾ എണീറ്റു കുളിക്കാൻ പോയി ”

പവിത്ര ഡിഗ്രീ ഫസ്റ്റ് ഇയറും പുണ്യ ഒൻപതിലും പ്രശാന്ത് ഏഴിലും ആയിരുന്നു.

രാഘവൻ അമ്മാവന്റെ മകളായ രമ്യയും പവിത്രയും സമപ്രായക്കാർ ആണ്. അവർ ഒരേ കോളേജിൽ ഡിഗ്രി ചെയ്യുന്നു. പവിത്ര അമ്പലപ്പാലത്തിൽ എത്തുമ്പോഴേക്കും അവളും തയാറായി അവിടെ എത്തിയിരിക്കും. പിന്നെ ഇരുവരും ഒന്നിച്ചു ബസ്സിൽ അസംഷൻ കോളേജിലേക്ക് പോകും.

അന്ന് പവിത്ര നേരത്തെ ഇറങ്ങി അയ്യപ്പന്റെ അമ്പലത്തിൽ കേറി തൊഴുതു. കൊച്ച് പെൺകുട്ടികൾ തലേ ദിവസം വിഗ്രഹങ്ങളിൽ ഇട്ട് പിറ്റേന്ന് ഉപേക്ഷിച്ച ജമന്തി മാലയ്ക്ക് വഴക്കിടുന്നത് കണ്ട് അവൾക്ക് ചിരി വന്നു.

” ചിരിക്കണ്ട നീയും ഞാനും ഇതുപോലെ കൊച്ചിലെ കുറേ അടിയുണ്ടാക്കിയതാ ജമന്തി മാലയ്ക്ക്…”
രമ്യ പവിത്രയുടെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story