ഇനിയൊരു ജന്മംകൂടി – ഭാഗം 10
നോവൽ
******
എഴുത്തുകാരി: ശിവ എസ് നായർ
“ആവണി… ” അലർച്ചയോടെ സുധീഷ് വിളിച്ചു.
കപ്പിലേക്ക് ചായ പകരുകയായിരുന്നു ആവണി.
പിന്നിൽ അവന്റെ അലർച്ച കേട്ട് അവൾ ഞെട്ടിതിരിഞ്ഞു.
“എന്താ സുധിയേട്ടാ… ” അമ്പരപ്പോടെ ആവണി ചോദിച്ചു.
“എന്താടി നിന്റെ ഉദ്ദേശം…?? ഇവിടെ കെട്ടിലമ്മയായി കഴിയാമെന്നാണോ നിന്റെ ഭാവം.”
പാഞ്ഞു വന്ന സുധീഷ് കൈവീശി അവളുടെ കരണത്തു ആഞ്ഞടിച്ചു.ചോദ്യവും അടിയും ഒരുമിച്ചു കഴിഞ്ഞു.
ഇടത് കവിളിൽ കൈപൊത്തി ആവണി കാര്യം മനസിലാകാതെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.
“എന്തിനാ എന്നെ തല്ലിയത്… ഞാൻ എന്താ ചെയ്തേ…?? എനിക്കൊന്നും മനസിലാകുന്നില്ല സുധിയേട്ടാ… ” അവളുടെ കണ്ണുകൾ നിറഞ്ഞു.
“മനസിലാക്കി തരാം നിനക്ക് ഞാൻ… ” ദേഷ്യത്തോടെ അവൻ പറഞ്ഞു.
“ഇങ്ങനെ ദേഷ്യപ്പെടാൻ മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തത്…?? ”
“വീട്ടിൽ ആരുമില്ലാത്ത നേരം നോക്കി നീ നിന്റെ പഴയ കാമുകനെ വിളിച്ചു വരുത്തിയതൊക്കെ ഞാൻ അറിഞ്ഞു.
എല്ലാ കാര്യവും അവനോടു നീ പറഞ്ഞു കൊടുത്തതും ഞാൻ അറിഞ്ഞു.എന്നിട്ട് ഒരു കണ്ണീർ നാടകം കൂടി നടത്തി എന്റെ അച്ഛനെയും നീ വശത്താക്കി. ആരോട് ചോദിച്ചിട്ടാടി നീ എന്റെയും ആര്യയുടെയും കാര്യം കൂടി അവനോടു മൊഴിഞ്ഞു കൊടുത്തത്…”
“എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത് സുധിയേട്ടാ…
അഖിലേഷേട്ടനു ഇന്ന് ജോലിയിൽ ജോയിൻ ചെയ്യേണ്ട ദിവസമായിരുന്നു. നമ്മളെ രണ്ടുപേരെയും കണ്ടിട്ട് പോകാൻ കൂടിയാ വന്നത്. അല്ലാതെ പഴയ ബന്ധം പുതുക്കാൻ അല്ല….
ഇവിടെ വരെ വന്നത് കൊണ്ട് നടന്ന കാര്യങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞുന്നെയുള്ളൂ.. ”
“ആണുങ്ങൾ ആരും വീട്ടിൽ ഇല്ലാത്തപ്പോഴാണോ കാണാൻ വരുന്നത്. അങ്ങനെ വന്നാൽ ആരുമില്ല എന്ന് കണ്ടാൽ തിരിച്ചു പോണം.
അല്ലാതെ അകത്തു കയറ്റി ഇരുത്തി വീട്ടിലെ കാര്യങ്ങൾ വള്ളി പുള്ളി വിടാതെ അറിയിക്കൽ അല്ല.
ഇനി ഇതൊരു പതിവാകില്ല എന്നാരു കണ്ടു.
നാളെ ഇനി അവനെ നീ ബെഡ്‌റൂമിൽ വിളിച്ചു കയറ്റില്ല എന്ന് എന്താ ഉറപ്പ്… ”
അതുകേട്ടു ആവണി ദേഷ്യം കൊണ്ട് അടിമുടി വിറച്ചു.
“നിങ്ങളുടെ സംസ്കാരം അതായിരിക്കും. അതുകൊണ്ടാ മറ്റുള്ളവരും അങ്ങനെയാണെന്ന് നിങ്ങൾക്ക് തോന്നുന്നത്.
എല്ലാം അറിഞ്ഞു കൊണ്ട് അഖിലേഷേട്ടൻ എനിക്കൊരു ജീവിതം വച്ചു നീട്ടിയിട്ടും ഞാൻ അത് വേണ്ടെന്നു വച്ചത് നിങ്ങളുടെ കൂടെ സുഖിച്ചു ജീവിക്കാമെന്നുള്ള വ്യാമോഹം മനസ്സിൽ വച്ചിട്ടൊന്നുമല്ല.
ഒരു രണ്ടാംകെട്ടുക്കാരിയായി അഖിലേഷേട്ടന്റെ ജീവിതത്തിലേക്ക് കടന്നു പോകാൻ താല്പര്യമില്ലാഞ്ഞിട്ടാ. നിങ്ങളുടെ കൂടെ ഒരു ജീവിതം ഈ ജന്മം ഉണ്ടാവില്ല എന്നെനിക്ക് ഇപ്പൊ ബോധ്യമായി.
കഴിഞ്ഞതെല്ലാം മറന്നു നമുക്ക് ഒരുമിച്ചു ഒരു ജീവിതം തുടങ്ങാം ആവണി. ഞാൻ കാരണം നിനക്കുണ്ടായ നഷ്ടങ്ങൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് നിങ്ങൾ പറയുമെന്ന് ഞാൻ കരുതി.
പക്ഷെ എനിക്ക് തെറ്റി. നിങ്ങൾ ഒരിക്കലും മാറില്ല.
പിന്നെ ഞാൻ അഖിലേഷേട്ടനോടൊപ്പം പോയാൽ സമൂഹം എന്നെ മോശമായി ചിത്രീകരിക്കും.
ഒരു തെറ്റും ചെയ്യാതെ നാട്ടുകാരുടെ പഴി കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെ ഒരു കാര്യം കൂടി…
ഒരു പെണ്ണ് ആണിൽ നിന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ശാരീരിക സുഖമല്ല.
മറിച്ചു തന്റെ ഇണയിൽ നിന്നും സ്നേഹത്തോടെയുള്ള തലോടലും…. പ്രശ്നങ്ങളിൽ കൂടെ നിൽക്കാനും… സങ്കടം വരുമ്പോൾ ചേർത്ത് പിടിച്ചു നിനക്ക് ഞാനില്ലേ എന്ന് പറഞ്ഞു സമാധാനിപ്പിക്കാനും….എന്തിനും ഏതിനും ഒപ്പം നിന്ന് പിന്തുണയ്ക്കുന്ന നട്ടെല്ലുള്ള ആണിനെയാ.
ഈ കരുതലും സ്നേഹവും ഒന്നും നിങ്ങളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നുമില്ല.അത് കിട്ടാൻ വേണ്ടി മറ്റുള്ളവരെ തേടി പോകുന്ന സ്വഭാവം എനിക്കില്ല. അഖിലേഷേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. മരിക്കും വരെ എന്റെ നെഞ്ചിൽ അതൊരു നോവായി തുടരുക തന്നെ ചെയ്യും.
പക്ഷെ വീട്ടിൽ