ഹരി ചന്ദനം: ഭാഗം 41

ഹരി ചന്ദനം: ഭാഗം 41

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ഇത്തിരി ചെന്നപ്പോൾ ട്രാഫിക് ബ്ലോക്കിൽ പെട്ട് വണ്ടി നിർത്തിയപ്പോഴാണ് കിച്ചു കണ്ണ് തുറന്നത്.നല്ല ബ്ലോക്കായത് കൊണ്ട് വണ്ടികൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നതിനൊപ്പം പുറത്ത് നിന്നും ഹോണടികളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായിരുന്നു.എഴുന്നേറ്റിരുന്നു പുറത്തെ കാഴ്ചകളിലേക്ക് അലസമായി കണ്ണും നട്ട് ഇരുന്നപ്പോളാണ് റോഡിനു സൈഡിലൂടെ ഒരു കൊച്ചു പയ്യന്റെ കയ്യും പിടിച്ചു നടന്നു പോകുന്ന ഒരു കുട്ടിക്കുറുമ്പിയെ കണ്ടത്.കുറച്ചു ഉള്ളോട്ടായി റോഡ് നിർമാണ തൊഴിലാളികളുടെ ടെന്റുകൾ നിരങ്ങനെ കാണാമായിരുന്നു.അവിടേക്ക് അവളുടെ കയ്യും പിടിച്ചു നീങ്ങുമ്പോൾ ആ കുഞ്ഞിപ്പെണ്ണ് അവനോടു കൊഞ്ചലോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

അവൾക്ക് ഉത്തരം നല്കുന്നതിനോടൊപ്പം റോഡിൽ നിന്നു മാറി അവളെ അവൻ ചേർത്തു പിടിച്ചിരുന്നു.കിച്ചുവിന് ഉള്ളിലുള്ള വിങ്ങൽ കൂടി കൂടി വന്നു.ദിയയുടെ ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞതോടെ പെട്ടെന്നൊരു ഉൾപ്രേരണയിൽ അവൻ ഡ്രൈവറോട് വണ്ടി തിരിക്കാൻ ആവശ്യപ്പെട്ടു.സാമാന്യം നല്ലൊരു ബ്ലോക്കിൽ പെട്ടു കിടക്കുമ്പോൾ വണ്ടി തിരിക്കാൻ കൂടി പറഞ്ഞതിലുള്ള അമർഷം അയാൾ കന്നഡത്തിൽ കുറച്ച് സ്റ്റാൻഡേർഡ് ആയി ചീത്തവിളിച്ചു തീർക്കുന്നുണ്ടായിരുന്നു.മറുത്തൊന്നും പറയാതെ കിച്ചു മൗനം പാലിച്ചു.വണ്ടി കുറച്ചു കൂടി മുൻപോട്ട് പോയി റോഡിലെ തിരക്കൊന്നൊഴിഞ്ഞപ്പോൾ ഡ്രൈവർ വണ്ടി പതിയെ തിരിച്ചു. *

ക്രിസ്റ്റി കൊടുത്തു വിട്ട ചാവിയുമായി മുറിയിലെത്തുമ്പോൾ കട്ടിലിൽ മയങ്ങി കിടക്കുന്ന ദിയയെയാണ് അവർ കണ്ടത്.തങ്ങളോട് നിരസിച്ചെങ്കിലും അവർ കൊടുത്തു വിട്ട മയങ്ങാനുള്ള മരുന്ന് ചേർത്ത മദ്യം അവൻ അവളെ കുടിപ്പിച്ചെന്നോർത്തു അവർക്ക് അവനോടു മതിപ്പു തോന്നി. കട്ടിലിനോരത്തായി വന്നു നിന്ന് അവളുടെ ശരീരത്തിന്റെ അഴകളവുകളിൽ കണ്ണോടിക്കുമ്പോൾ വേട്ടയാടാൻ ഇരയെ കിട്ടിയ ആത്മസംതൃപ്തി ആ മൂന്ന് മുഖങ്ങളിലും പ്രതിഫലിച്ചിരുന്നു.പരസ്പരം തർക്കിക്കാതെ ഒരുവനെ ഉള്ളിൽ നിർത്തി മറ്റ് രണ്ടുപേർ പുറത്തിറങ്ങി തങ്ങളുടെ ഊഴത്തിനായി കാത്തിരുന്നു.

ശരീരത്തിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയിട്ടാണ് ദിയ പതിയെ കണ്ണ് തുറന്നത്.കുനിഞ്ഞിരുന്നു ആർത്തിയോടെ തന്റെ വയറിലൂടെ കൈ ഓടിക്കുന്ന ഒരുവനെ കണ്ടതും തലയിടിച്ച അസഹ്യമായ വേദന പോലും മറന്ന് അവൾ ചാടിപിടഞ്ഞെഴുന്നേറ്റു.മയങ്ങി കിടക്കുകയാണെന്ന് കരുതിയ അവൾ പെട്ടന്ന് കണ്ണ് തുറന്നെണീറ്റപ്പോൾ അവനും ശങ്കിച്ചു.ഒരു നിമിഷത്തിനു ശേഷമാണ് ആ മുഖം തനിക്ക് പരിചിതമാണെന്നു അവൾക്ക് മനസ്സിലായത്.ക്രിസ്റ്റിയുടെ ആത്മ മിത്രത്തെ, താൻ സഹോദരനെ പോലെ കൂട്ടുകൂടിയിരുന്നവനെ ഇങ്ങനൊരു സാഹചര്യത്തിൽ അവൾ ഒരിക്കലും അവിടെ പ്രതീക്ഷിച്ചില്ലായിരുന്നു.

ആദ്യം തന്നെ മുഖമടച്ചൊരു അടിയായിരുന്നു അവളുടെ മറുപടി. “ടാ….നീ…. നീ….എന്താ ഇവിടെ? എന്നോട് ഇങ്ങനെ പെരുമാറാൻ നിനക്കെങ്ങനെ ധൈര്യം ഉണ്ടായി… ” “എടി…. നീ എന്നെ അടിച്ചോ? ” അവളുടെ മുടിക്ക് കുത്തിപ്പിടിച്ചവൻ കട്ടിലിലേക്ക് അവളെ പിടിച്ചിട്ടു അവളുടെ മുകളിലേക്ക് വീണ് അവന്റെ ബലിഷ്ടമായ കൈകൾ കൊണ്ട് അവളുടെ കൈകൾ ലോക്ക് ചെയ്തു. “നീ… നീയെന്നോട് ഇങ്ങനെയൊക്കെ പെരുമാറിയെന്ന് ക്രിസ്റ്റീയറിഞ്ഞാൽ എന്താ ഉണ്ടാവുകയെന്ന് നിനക്ക് അറിയുമോ? ” പിടഞ്ഞു കൊണ്ട് അവനു നേരെ അവൾ ചീറുമ്പോൾ…അവൾക്കു അനങ്ങാൻ പോലും കഴിയാത്ത വിധം പിടി മുറുക്കുകയായിരുന്നു അവൻ. “ഹും… എന്തുണ്ടാവാനാ….

അവനാണ് ഞങ്ങൾക്കിങ്ങനെ ഒരു അവസരം ഉണ്ടാക്കി തന്നത്.അവനു നിന്നെ മടുത്തെടി…. ഇനി ഞങ്ങളുടെ ഊഴമാ…. ” അവൻ പുച്ഛത്തോടെ പറഞ്ഞു നിർത്തിയപ്പോൾ അവൾ ഞെട്ടലോടെ അവനെ നോക്കി.അവൻ പറഞ്ഞതൊന്നും വിശ്വസിക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.തന്നെ മറ്റൊരാൾക്ക്‌ കാഴ്ച വയ്ക്കാൻ പോലും മടിയില്ലാത്തവനെയാണ് ഇത്രയും കാലം മനസ്സിൽ കൊണ്ടു നടന്നതെന്നത് അവൾക്ക് വലിയ ഷോക്ക് തന്നെയായിരുന്നു.അവന്റെ കണ്ണുകൾ തന്റെ ശരീരത്തിൽ ഇഴഞ്ഞു നടക്കുന്നത് അവജ്ഞതയോടെ അവൾ നോക്കി.

കാഴ്ച മറയ്ക്കും വിധം കണ്ണുകൾ നിറഞ്ഞു.തിരിച്ചറിഞ്ഞ സത്യങ്ങൾ മനസ് തളർത്തുന്നുണ്ടെങ്കിലും അവനെ പ്രധിരോധിക്കാൻ അവൾ മുഴുവൻ ശക്തിയും പ്രയോഗിച്ചു ശ്രമിച്ചു കൊണ്ടേയിരുന്നു.അവന്റെ കൈകൾ അവളുടെ വസ്‌ത്രത്തിൽ പിടിത്തമിട്ടപ്പോൾ അവളുടെ മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി.അവന്റെ ബലത്തിനു മുൻപിൽ തളർന്നു പോവുന്നെങ്കിലും അവനെ തള്ളിമാറ്റാൻ ആവുന്നത്ര ശ്രമിച്ചുകൊണ്ടിരുന്നു.അവന്റെ മുഖം തനിക്ക് നേരെ താഴ്ന്നു വരുന്നതറിഞ്ഞപ്പോൾ പെട്ടന്നൊരു ഉൾപ്രേരണയിൽ അവൾ തല ഉയർത്തി അവന്റെ മൂക്കിൽ ശക്തിയോടെ നെറ്റി മുട്ടിച്ചു.അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ വേദനകൊണ്ട് പുളഞ്ഞു അവൻ മറിഞ്ഞു വീണു.

ഒരു നിമിഷം പോലും ചിന്തിക്കാതെ ചാടിപിടഞ്ഞു എഴുന്നേറ്റു അവൾ ഡോർ ലക്ഷ്യമാക്കി ഓടിയപ്പോളേക്കും ഒരു കാറ്റുപോലെ അവനും അവളുടെ പിന്നാലെ കുതിച്ചെത്തി.അവളുടെ വസ്ത്രത്തിൽ പിടിത്തം കിട്ടി ആഞ്ഞു വലിച്ചപ്പോൾ ടോപ്പിന്റെ കൈ പിഞ്ഞികീറിയതിനൊപ്പം അവളും പുറകോട്ട് വേച്ചു പോയി പുറകിലുള്ള മേശയിൽ ഇടിച്ചു നിന്നു.വലിയൊരു ശബ്ദത്തോടെ അതിന്റെ മുകളിലായുണ്ടായിരുന്ന മദ്യക്കുപ്പി താഴെ വീണുടഞ്ഞു. “നീയെന്താടി….കരുതിയത് അങ്ങനെയങ്ങു രക്ഷപെട്ടു പോകാമെന്നോ….വിടില്ലെടി…..നിന്നെ ഇവിടെ എത്തിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളുടെ ആവശ്യം കഴിഞ്ഞേ നീയിവിടുന്നു പോവൂ.”

അവൾക്കു നേരെ പതിയെ നടന്നു വരുന്ന അവനെ പേടിച്ചു ഒന്ന് പിന്നോട്ട് ആഞ്ഞതും അവളുടെ കാലിൽ ചെറിയൊരു കുപ്പിച്ചില്ലു ആഴ്ന്നിറങ്ങി.വേദനയുടെ പിടച്ചിലിലും പെട്ടന്നൊരു പിടിവള്ളി കിട്ടിയ പോലെ അവൾക്കു നേരെ പാഞ്ഞടുത്ത അവന്റെ വയറിലേക്ക് അവൾ പെട്ടന്ന് തന്നെ വലിയൊരു കുപ്പിച്ചില്ലു കുനിഞ്ഞെടുത്തു ആഴ്ന്നിറക്കി.ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കത്തിൽ വയറും പൊത്തിപ്പിടിച്ചവൻ പിടഞ്ഞു വീണു.ഒന്ന് നിലവിളിക്കാൻ പോലും ശക്തിയില്ലാത്ത വിധം അവൾ വീണ്ടും വീണ്ടും അവന്റെ ശരീരത്തിൽ ചില്ലു കഷ്ണം കുത്തിയിറക്കി.ചെറിയൊരു മുരളലോടെ ചോരവാർന്ന് പിടഞ്ഞു പിടഞ്ഞു ആ ശരീരം നിശ്ചലമായി.

ഉള്ളിൽ നിന്നുള്ള ബഹളം കേട്ട് പുറത്ത് നിൽക്കുകയായിരുന്ന മറ്റു രണ്ടു പേരും മുറിയിലെത്തുമ്പോൾ നിശ്ചലമായി കിടക്കുന്ന ശരീരത്തിനടുത്തു കുപ്പിച്ചില്ലും മുറുകെ പിടിച്ച് പകയോടെ നോക്കുന്ന ദിയയെയാണ് കണ്ടത്.പെട്ടന്നാ കാഴ്ച കണ്ട് വിറങ്ങലിച്ചെങ്കിലും താഴേ കിടക്കുന്ന കൂട്ടുകാരനടുത്തേക്കു പോകാൻ ചെന്ന ഒരുവനെ മറ്റവൻ തടഞ്ഞു.അതോടൊപ്പം അവർക്കു നേരെ… ചില്ലു കഷ്ണം ഉയർത്തി പിടിച്ച് ദിയ മെല്ലെ എഴുന്നേറ്റു … “എടാ അങ്ങോട്ട്‌ പോവണ്ട…. അവളവനെ തീർത്തെന്നാ തോന്നുന്നത്.ഇനിയിവിടെ നിന്നാൽ നമ്മളും കുടുങ്ങും.എത്രയും പെട്ടന്ന് മുങ്ങണം. ” “ക്രിസ്റ്റി….. അവനോട് പറയണ്ടേ…. ” “നീയിങ്ങു വന്നേ….അവന്റെയൊരു ക്രിസ്റ്റി…. ” അതും പറഞ്ഞു രണ്ടു പേരും വേഗത്തിൽ മുറിവിട്ട് പുറത്തിറങ്ങി റൂം ലോക്ക് ചെയ്തു.

വല്ലാത്തൊരു ഭാവത്തോടെ അവർക്കു നേരെ വേച്ചു വേച്ചു നീങ്ങുകയായിരുന്ന ദിയ ഡോർ തുറക്കാൻ ഒരു ശ്രമം നടത്തി പരാജയപ്പെട്ടു അവിടെ തന്നെ പതിയെ ഊർന്നിരുന്നു.മുഖത്തും വസ്ത്രത്തിലും തെറിച്ചു വീണ ചോര തുള്ളികളോടൊപ്പം ചില്ലിലെ മുറുക്കം കൂടി കൈ മുറിഞ്ഞു ചോര ഒഴുകുന്നുണ്ടായൊരുന്നു.കാലിൽ തുളച്ചിരുന്ന ചില്ലുകഷ്ണം പതിയെ വലിച്ചൂരുമ്പോൾ അവളൊന്നു പിടഞ്ഞെങ്കിലും ക്രൂരഭാവം വിടാതെ അടുത്ത ഇരയ്ക്കായി അവൾ കാത്തിരിക്കുന്നു. **

ദിയയുടെ ഫോൺ നിർത്താതെ റിങ് ചെയ്യുന്നത് കേട്ടാണ് കയ്യിലിരുന്ന ബിയർബോട്ടിൽ താഴെവച്ചു ക്രിസ്റ്റി പതിയെ എഴുന്നേറ്റത്. ആടിയാടി നടന്നു വന്ന് അവളുടെ ഹാൻഡ് ബാഗിൽ നിന്നും ഫോണെടുത്തപ്പോൾ “പപ്പാ കാളിങ് എന്ന് സ്‌ക്രീനിൽ തെളിഞ്ഞു.ആദ്യം കട്ട്‌ ചെയ്‌തെങ്കിലും വീണ്ടും തുടരെ തുടരെ വിളിച്ചപ്പോൾ അവൻ കാൾ കട്ട്‌ ചെയ്ത് ചെവിയോട് ചേർത്തു. “ഹലോ…. മോളെ…. ഇതെവിടെയാ…നേരമൊത്തിരിയായില്ലേ… തിരിച്ചോ നിങ്ങൾ….ക്രിസ്റ്റിയെ കണ്ടോ?…ഹെലോ….. ഹെലോ……മോളെ……. കേൾക്കുന്നില്ലേ….. ഹെലോ….. ” തുടരെ തുടരെയുള്ള അലെക്സിയുടെ ചോദ്യങ്ങൾ ക്രിസ്റ്റിയെ രോഷാകുലനാക്കി.തന്റെയടുത്തേക്കെന്നു അവൾ അയാളോട് നേരത്തെ സൂചിപ്പിച്ചിരുന്നു എന്ന തിരിച്ചറിവ് അവന്റെ ദേഷ്യം ഒന്ന് കൂടെ വർധിപ്പിച്ചു.പല്ല് ഞെരിച്ചു കൊണ്ടു കാൾ കട്ട്‌ ചെയ്യാതെ തന്നെയവൻ ആ ഫോൺ വലിച്ചെറിഞ്ഞുടച്ചു. *

വലിയൊരു ശബ്ദത്തോടൊപ്പം കാൾ കട്ടായതോടെ അലെക്സിക്ക് ചെറിയൊരു പന്തികേട് പോലെ തോന്നി.ദിയയുടെ ചെറിയൊരു ശബ്ദം പോലും കേട്ടില്ല എന്നത് അയാളുടെ സംശയം ഒന്ന് കൂടി വർധിപ്പിച്ചു.ക്രിസ്റ്റിയുടെ പെരുമാറ്റത്തിൽ ഈയിടെയായി കാണുന്ന മാറ്റങ്ങളും ഒപ്പം ദിയയുടെ ഉത്സാഹമില്ലാത്ത മുഖവും എല്ലാം കൂടി ആകെ മൊത്തം പൊരുത്തക്കേടുകളായി തോന്നി അയാൾക്ക്‌.കുറച്ചു ദിവസങ്ങൾക്കു ശേഷം ഇന്ന് ഇവിടുന്നു പോവുമ്പോൾ ദിയ സന്തോഷത്തിലായിരുന്നെങ്കിൽ കൂടി മകൾക്കെന്തെങ്കിലും സംഭവിച്ചോ എന്ന ഒരച്ഛന്റെ ആധി അയാളിൽ ഉടലെടുത്തു.ഉടൻ തന്നെ ഫോണെടുത്തു അതിരാവിലെ എസ്റ്റേറ്റിലേക്കു പോയ അൽഫോൺസിനെ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

“രാത്രിയായാൽ പിന്നെ വെളിവുണ്ടാകില്ലല്ലോ….. പന്ന##” അൽഫോൺസിനെ ചീത്തവിളിച്ചു കൊണ്ട് അയാൾ മനഃസമാദാനമില്ലാതെ മുറ്റത്തേക്കിറങ്ങി.ക്രിസ്റ്റിയുടെയും ദിയയുടെയും ഫോണിലേക്കു പിന്നെയും മാറി മാറി വിളിച്ചെങ്കിലും അവ സ്വിച്ച് ഓഫ് തന്നെയായിരുന്നു.ദിയയെ അന്വേഷിച്ചു പോകണോ എന്നയാൾ കുറച്ചു നേരം ചിന്തിച്ചു.ആരെങ്കിലും തിരിച്ചറിയേണ്ടെന്നു കരുതി അത്യാവശ്യമെങ്കിൽ മാത്രമേ ബാംഗ്ലൂരിലൂടെയുള്ള പുറം യാത്രകൾ നടത്താറുള്ളൂ.അതും അൽഫോൺസുമായുള്ള ചെറിയൊരു രൂപസാദൃശ്യം കൊണ്ട് മാത്രം ഇതുവരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞു.

വിദേശത്ത് സർവ്വസ്വാതന്ത്ര്യത്തോടെ കഴിഞ്ഞിരുന്ന താൻ മകളോടൊപ്പം കഴിയാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് തിരിച്ചു പോക്ക് പോലും തത്കാലം വേണ്ടെന്ന് വെച്ച് ഇങ്ങനെ കഴിയുന്നത്.എന്റെ കൊച്ചിനെന്തെങ്കിലും സംഭവിച്ചാൽ ഒന്നിനെയും വെറുതെ വിടില്ലെന്ന് അയാൾ വീറോടെ പിറു പിറുക്കുന്നുണ്ടായിരുന്നു.ഇത്തിരി നേരം കൂടി ഇരുന്നിട്ടും സമാദാനമില്ലാതെ അയാൾ വണ്ടിയുമെടുത്തു മകളെ തേടി പുറത്തേക്കിറങ്ങി. **

കിച്ചു തിരിച്ചു ബാംഗ്ലൂരിൽ എത്തി നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു.ദിയയുടെ മിസ്സിംഗ്‌ വിശദമായ ഒരു പരാതിയായി തന്നെ അവിടെ സമർപ്പിച്ചു.കൂടെ ദിയയുടെ ഒരു ഫോട്ടോയും ഫോൺ നമ്പറും കൂടെ അവർക്കു നൽകി.ആരെയെങ്കിലും സംശയം ഉണ്ടോയെന്ന ചോദ്യത്തിന് ധൈര്യമായി തന്നെ അവൻ അർജുന്റെ പേര് പറഞ്ഞു.അയാളുടെ ഫോട്ടോയോ നമ്പറോ ഉണ്ടോയെന്ന് അവർ ചോദിച്ചെങ്കിലും അവൻ കൈ മലർത്തി.പേര് മാത്രം പോരെന്നും കേസ് അന്വേഷണം ഊർജിതമാക്കാൻ അവനെകുറിച്ചുള്ള വേറെ എന്തെങ്കിലും ഡീറ്റെയിൽസ് കൂടി വേണമെന്നും അവർ പറഞ്ഞപ്പോൾ അവൻ വിവാഹത്തിന് പങ്കെടുത്ത കാര്യം കിച്ചുവിന് ഓർമ വന്നു.

എത്രയും പെട്ടന്ന് നാട്ടിലെത്തി വിവാഹ ആൽബവും വീഡിയോയും പരിശോധിക്കാൻ തന്നെ അവൻ തീരുമാനിച്ചു.ഹോസ്പിറ്റലിലേക്ക് വിളിച്ച് വളരെ കഷ്ടപ്പെട്ട് ലീവ് സങ്കടിപ്പിച്ച ശേഷം അവൻ നാട്ടിലേക്കു പോകുന്ന കാര്യം വിളിച്ച് പറയാനായി H.P യെ വിളിച്ചു. ****** ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ചിന്തകളിൽ നിന്നും ഉണർന്നു H.P ഫോണെടുത്തത്.കിച്ചു കാളിംഗ് എന്ന് സ്‌ക്രീനിൽ കണ്ടതോടെ പെട്ടന്ന് തന്നെ അയാൾ കാൾ അറ്റൻഡ് ചെയ്തു. “ഹലോ… കിച്ചു… ” “ഏട്ടാ…. ഞാനെ വളരെ അത്യാവശ്യമായി ഒന്ന് നമ്മളുടെ വീട് വരെ പോവുകയാ.. ” “ഇപ്പോഴോ എന്തിന്?

നിനക്ക് ഡ്യൂട്ടി ഇല്ലേ… ” “അത് പിന്നെ ഏട്ടാ എനിക്ക് അത്യാവശ്യം വേണ്ട ഒരു പെൻഡ്രൈവ് അവിടെ ഉണ്ട്. ” പെട്ടന്ന് തോന്നിയ കള്ളം പറഞ്ഞുവെങ്കിലും ഏട്ടൻ അത് പൂർണമായും വിശ്വസിക്കില്ലെന്നു അവനു നല്ല ബോധ്യമുണ്ടായിരുന്നു. “അതിനിപ്പോൾ പോണോ… അതും രാത്രി. ” “അത് കുഴപ്പമില്ല ഏട്ടാ… അത്രയ്ക്കും അർജെന്റ് ആണ്. ഞാൻ… ഞാൻ നാളെ തന്നെ മടങ്ങും. ” “എങ്കിൽ നീ ഇങ്ങോട്ട് വാ… നമുക്കൊരുമിച്ചു പോകാം. ” “അത് വേണ്ട…. അങ്ങോട്ട് വരാൻ നിന്നാൽ ഇനിയും വൈകും… ” അത്രയും പറഞ്ഞു H.P യെ കൂടുതൽ ഒന്നും ചോദിക്കാൻ സമ്മതിക്കാതെ അവൻ കാൾ വച്ചു.

അവന്റെ പെട്ടന്നുള്ള യാത്രയിൽ സംശയത്തോടെ ഇരിക്കുമ്പോളാണ് വീണ്ടും അൺനോൺ നമ്പറിൽ നിന്നുള്ള കാൾ H.P യുടെ ഫോണിലേക്കു വന്നത്.സേവ് ചെയ്യാത്തതാണെങ്കിൽ കൂടി ആ നമ്പർ അയാൾക്ക്‌ പരിചിതമായിരുന്നു.. “ഹെലോ സർ…. ” “ആ പറയു…. എന്തായി കാര്യങ്ങൾ? ” “ഞങ്ങൾ വാച്ച് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു സർ.ഇപ്പോൾ അയാൾ പുറത്തേക്കു ഇറങ്ങിയിട്ടുണ്ട്. ഇതൊരു നല്ല അവസരമാണെന്നു തോന്നുന്നു. ” “ഗുഡ്…. താൻ അയാളെ ഫോളോ ചെയ്യൂ… ഒരു ഫൈവ് മിനുട്സ് കൊണ്ട് ഞാൻ ഇറങ്ങാം.ഈ അവസരം പാഴാക്കാൻ പറ്റില്ല… ഞാൻ ഇത്തിരി കഴിഞ്ഞു വിളിക്കുമ്പോൾ താൻ എനിക്ക് ലൊക്കേഷൻ കറക്റ്റ് ആയി പറഞ്ഞു തരണം.

ബാക്കി നിർദേശങ്ങൾ ഞാൻ അപ്പോൾ തരാം.കാര്യങ്ങൾ ഞാൻ ഉദ്ദേശിച്ചത് പോലെ നടന്നാൽ പറഞ്ഞതിന്റെ ഇരട്ടി പ്രതിഫലം നിങ്ങളുടെ അക്കൗണ്ടിലേക്കു വരും.പിന്നെ ജോലി കഴിയുമ്പോൾ ഈ സിം താൻ അങ്ങ് ഉപേക്ഷിച്ചേക്കണം. ” “ഓക്കേ സർ ” കാൾ കട്ട്‌ ചെയ്യുമ്പോൾ സന്ദർഭങ്ങൾ എല്ലാം തനിക്കനുകൂലമായി വന്ന സന്തോഷം H.P യുടെ മുഖത്തുണ്ടായിരുന്നു.കിച്ചു മാറി നിൽക്കുന്നത് എന്തു കൊണ്ടും രക്ഷയാണെന്നു അയാൾക്ക്‌ തോന്നി.പതിയെ ആ ഭാവം മാറി ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകി.ഭദ്രമായി കിച്ചുവിന്റെ കണ്ണിൽ പെടാതെ ഷെൽഫിനുള്ളിൽ സൂക്ഷിച്ച ബാഗ് പുറത്തെടുത്തു അവശ്യ സാദനങ്ങൾ ഒക്കെ ഉണ്ടെന്നു ഒന്ന് കൂടി ഉറപ്പു വരുത്തി.

വസ്ത്രം മാറി ബാഗിൽ നിന്നും കട്ടിയുള്ള കറുത്ത ഗ്ലൗസ് എടുത്ത് ധരിച്ചു.ഫോൺ എടുത്ത് പോക്കറ്റിൽ വച്ച് ബാഗുമെടുത്തയാൾ പുറത്തേക്കിറങ്ങി.വീട്ടിലെ വെളിച്ചം കെടുത്താതെ തന്നെ വീടുപൂട്ടി അയാൾ വണ്ടിയുമെടുത്തു വേഗത്തിൽ ഓടിച്ചു പോയി. ***** കുറെ സമയമായിട്ടും കൂട്ടുകാരുടെ വിവരം ഒന്നുമില്ലാഞ്ഞിട്ടാണ് ക്രിസ്റ്റി ദിയയെ പൂട്ടിയിരുന്ന മുറി ലക്ഷ്യമാക്കി ചെന്നത്.അമിതമായി മദ്യപിച്ചതു മൂലം കാലുകൾ ശെരിക്കു നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല എങ്കിൽ കൂടി ചുവരിൽ താങ്ങി അവൻ എങ്ങനെയൊക്കെയോ ആ റൂമിനടുത്തെത്തി.

പല റൂമുകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നതു കൂട്ടുകാർക്ക് സൗകര്യമായെന്നോർക്കെ വല്ലാത്തൊരു ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു.റൂമിന്റെ ഡോറിൽ കുറെ തവണ മുട്ടിയിട്ടും ഉള്ളിൽ അനക്കമൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.പതിയെ ഹാൻഡിൽ പിടിച്ചപ്പോളാണ് അത് ലോക്കാണെന്നു മനസ്സിലായത്. ഹാൻഡിലിൽ കീ കണ്ടപ്പോൾ ലോക്ക് ഒഴിവാക്കി പതിയെ ഉള്ളിലേക്ക് കടന്നു.കയറി ചെന്നപ്പോൾ തന്നെ തറയിൽ ചോരയൊലിപ്പിച്ചു കിടക്കുന്ന കൂട്ടുകാരനെയാണ് കണ്ടത്.വല്ലാത്തൊരു ഭയം അവനെ പിടികൂടിയിരുന്നു.വിറയ്ക്കുന്ന കാലടികളോടെ മുൻപോട്ട് പോവാനാഞ്ഞതും പിറകിൽ നിന്നും മൂർച്ചയുള്ളതെന്തോ ശരീരത്തിൽ തുളഞ്ഞു കയറി.

ശരീരം നുറുങ്ങുന്ന വേദനയോടെ തിരിഞ്ഞപ്പോൾ ഒരു ഭ്രാന്തിയെ പോലെ ചോരയിൽ കുളിച്ച് ദിയ നിൽക്കുന്നുണ്ടായിരുന്നു …..ദി….ദി..യാ…. പതിയെ വിളിച്ചു കൊണ്ട് ചുവരിലൂടെ ഊർന്നു താഴേക്കു പിടഞ്ഞു വീഴുമ്പോൾ….പകയുള്ളോരു ചിരിയോടെ നിലത്തേക്കിരുന്നു അവൾ വീണ്ടും വീണ്ടും അവനെ കുത്തികൊണ്ടിരുന്നു…..തുടരും…..

ഹരി ചന്ദനം: ഭാഗം 40

Share this story