അറിയാതെ ഒന്നും പറയാതെ – PART 12

അറിയാതെ ഒന്നും പറയാതെ – PART 12

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

പെട്ടന്ന് കാലാവസ്ഥ മാറി…പാകിസ്ഥാൻ സൈനികർ വെടിവെയ്പ് ആരംഭിച്ചു.

നാട്ടിൽ പോയ സൈനീകരെയൊക്കെ തിരിച്ചു വിളിക്കാൻ തുടങ്ങി. അക്കൂടെ സിദ്ധുവും എത്തി. വന്നതിന്റെ ആറാം നാൾ രാത്രിയിൽ തുടങ്ങിയ വെടിവെപ്പ് മുപ്പത്തിയാര് മണിക്കൂർ നീണ്ടു നിന്നു. അവസാനം പാക് സൈനീകരെയെല്ലാം വകവരുത്തി ഇന്ത്യൻ ആർമി ആധിപത്യം ഉറപ്പിച്ചു. സുരക്ഷിതമായി മഞ്ഞു പാളികൾക്ക് പിന്നിൽ മറഞ്ഞിരുന്ന അവസാന സമയത്തായിരുന്നു അതു സംഭവിച്ചത്…”

അഖിൽ പറഞ്ഞു നിർത്തി.

ചേതൻ കണ്ണുകളടച്ചു വിരലുകൾ ചെന്നിയിലമർത്തി ആ ദിവസമോർത്തു അസ്വസ്ഥനായി.

ഇന്ദു രണ്ടുപേരെയും മാറമാറി നോക്കി. അവളുടെ ഹൃദയമിടിപ്പ് പെരുമ്പറമുഴക്കമായി അവളുടെ കാതുകളിൽ വന്നലച്ചു.

അഖിൽ തുടർന്നു.

“…..ഇന്ത്യൻ സൈന്യത്തിലെ ആറുപേർക്ക് വെടികൊണ്ടിരുന്നു…അവരെയും കൊണ്ട് മഞ്ഞു പാളികൾക്കു പിന്നിൽ ഞങ്ങൾ മറഞ്ഞിരുന്നു, എല്ലാം നിശ്ശബ്ദമായപ്പോൾ ചുറ്റിലും തിരഞ്ഞു എല്ലാവരും സുരക്ഷിതർ ആണൊന്നു…. ഒരു നാനൂറു മീറ്റർ അകലത്തിലാണ് സിദ്ധു…മറ്റെല്ലാവരെയും ഞങ്ങളുടെ ഷെൽട്ടറിലേക്ക് ഷിഫ്റ്റ് ചെയ്യിച്ചിട്ടു സിദ്ധു ഓടിയെത്താൻ അവസരം നോക്കുന്നുണ്ടായിരുന്നു…

…..വിക്രം സർ ബൈനോക്കുലർ എടുത്ത് ചുറ്റും നിരീക്ഷിക്കുന്നുണ്ട്…അപ്പോൾ തോന്നിയൊരു ഉൽപ്രേരണയിൽ ഞാൻ ബൈനോക്കുലർ എടുത്ത് നോക്കി….

…പക്ഷെ താമസിച്ചു പോയിരുന്നു….ആരും ഇല്ല മൂവ്..മൂവ്…ന്നു സർ സിദ്ധുവിനു സിഗ്നൽ കൊടുത്തു…സിദ്ധു എഴുന്നേറ്റ് ഞങ്ങളുടെ അരികിലേക്ക് ഓടി…ആ നിമിഷം പാക് സൈനീകരിൽ മരണം കാത്തുകിടന്ന ഒരു സൈനികൻ ഗ്രനേഡ് ഊരി എറിഞ്ഞു കഴിഞ്ഞിരുന്നു…..

….ഞാൻ ഞെട്ടിത്തിരിഞ്ഞു ‘വേണ്ട ‘ന്നു അലറിവിളിച്ചു…പക്ഷെ അപ്പോഴേക്കും സിദ്ധു അതു കണ്ടുകഴിഞ്ഞിരുന്നു…ന്റെ കണ്മുന്നിൽ….ന്റെ സിദ്ധു….രോക്ഷത്തോടെ ചാടിയെഴുന്നേറ്റു ബുള്ളറ്റ് തീരുവോളം ഞാൻ അയാളുടെ മേൽ നിറയൊഴിച്ചു…..

….പക്ഷെ….പക്ഷെ….അതുകൊണ്ട്…നത്…ന്റെ സിദ്ധു….” അഖിൽ പൂർത്തീകരിക്കാനാകാതെ നിശബ്ദനായി.

ചേതൻ നിറഞ്ഞ മിഴിനീർ വിരല്തുമ്പിനാൽ തട്ടിത്തെറിപ്പിച്ചു. മിനറൽ വാട്ടർ അടപ്പ് തുറന്നു സ്വന്തം മുഖത്തേക്ക് കമഴ്ത്തി.

ഇന്ദുവിന്റെ ചെവിക്കുള്ളിൽ ഒരു മൂളക്കം മാത്രം ബാക്കിയായി. കൈകളിൽ ശിരസ് താങ്ങി അവളിരുന്നു.

മൗനമായി നിമിഷങ്ങൾ ഏറെ കടന്നുപോയി.

“മിത്ര…” ഗ്ലാസിലേക്ക് വെള്ളം പകർന്ന് അഖിൽ മെല്ലെ അവളുടെ നേരെ നീക്കിവെച്ചു. അവളത്തെടുത് ഒറ്റവലിക്ക് കുടിച്ച് തീർത്തു.

“പിന്നെ എന്തുണ്ടായി സർ…” അവൾ ശാന്തമായി ചോദിച്ചു.

അഖിൽ ഒന്നു ദീർഘമായി നിശ്വസിച്ചു.

“…സൈനീക ഓപ്പറേഷൻസിൽ ഇതൊക്കെ സാധാരണമാണ്. അങ്ങനെ തന്നെയാണ് ഞങ്ങൾ കരുതിയിരുന്നതും. സിദ്ധുവിനെ കൊണ്ടുവരാൻ വേണ്ടി ആർമി റിസേർച്ച് ആൻഡ് റെഫറൽസിലേക്ക് പോയത് ഞാനും ചേതനും മറ്റു മൂന്നുപേരും കൂടി ആയിരുന്നു.

….അവിടെ വച്ചു സഹ്യാദ്രി സാറും വിക്രം സാറും തമ്മിൽ സംസാരിക്കുന്നതു കണ്ടു. സഹ്യാദ്രി സാറിന്റെ മുഖഭാവത്തിൽ നിന്നും എന്തോ റോങ് ആയി നടന്നിരിക്കുന്നു എന്നു തോന്നി…പക്ഷെ…ഇനിയിതു കണ്ടുപിടിക്കണം. ”

ഇന്ദു ഒരു ദീർഘ നിശ്വാസമെടുത്തു.

“ക്യാപ്റ്റൻ..സിദ്ധുവിനെ മനഃപൂർവം അപകടപ്പെടുത്തിയതാണ് എന്ന് തോന്നുന്നുണ്ടോ…?”

” മ്മ്…ഐ ഫീൽ, സംതിങ് ലൈക്ക് ദാറ്റ് മിത്രാ…” അഖിൽ പറഞ്ഞു.

“മേം സാബ്..ഐ മ് ഷുവർ…”അതുവരെ മിണ്ടാതിരുന്നു ചേതൻ കടുത്ത സ്വരത്തിൽ പറഞ്ഞു.

“അതിനു പിന്നിൽ ബ്രിഗേഡിയർ ആണെന്ന് തന്നെ ഞങ്ങൾ വിശ്വസിക്കുന്നു. ക്യാമ്പിൽ വച്ചു പലതവണ തോന്നിയിട്ടുണ്ട് ബ്രിഗേഡിയർ സാബ് സിദ്ധുവിനെ കൊന്നുകളയുമെന്നു…പലപ്പോഴും സാബ് മറ്റാരും കേൾക്കാതെ അതു പറഞ്ഞിട്ടുമുണ്ട്…” എപ്പോഴോ അതിനു സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് എന്നപോലെ ചേതൻ പ്രതികരിച്ചു.

“സഹ്യാദ്രി സർ കാണാൻ വിളിച്ചിട്ടുണ്ട്. മിത്ര ഞങ്ങൾ എന്താണ് ചെയ്യേണ്ടത്….

…അന്ന് പെട്ടന്ന് സഹ്യാദ്രി സാറിന് പകരം വിക്രം സർ വന്നത്‌…ഇത്തിരി സമയം കൂടി വെയിറ്റ് ചെയ്താൽ മതിയായിരുന്നു…പക്ഷെ വിക്രം സർ വല്ലാത്ത ഒരു തിടുക്കം കാട്ടി….സൈനീക നീക്കത്തിനിടയിൽ പലപ്പോഴും സിദ്ധുവിനെ മരണമുഖത്തേക്ക് ഇറക്കിവിടാൻ വിക്രം സർ ശ്രമിക്കുന്നുണ്ടായിരുന്നു….ആരുടെയോ കല്പനക്ക് വിധേയനായി പ്രവർത്തിക്കുന്ന പോലെ തോന്നിച്ചിരുന്നു അതൊക്കെ….

…..സിദ്ധുവിനു ആ അറ്റമ്റ്റിൽ ഒരിക്കലും പിഴവ് വരില്ല. അതിലും റിസ്ക് നിറഞ്ഞ പോരാട്ടങ്ങൾ സിദ്ധു ഓവർകം ചെയ്തിട്ടുണ്ട്, ഒരു പോറൽ പോലും ഏൽക്കാതെ…. അതാണ് എനിക്ക് പൊരുത്തപ്പെടാൻ സാധിക്കാത്തത്…”

“മിത്ര പറയു..”

അവൾ മൗനമായി ഒരു നോക്കുത്തിയെ പോലെയിരുന്നു. അഖിൽ ക്ഷമയോടെ കാത്തു. അവളുടെ മാനസികനിലയെക്കുറിച്ചു അയാൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

“ക്യാപ്റ്റൻ …ഇതിൽ പിഴവ് വന്നിട്ടുണ്ടെങ്കിൽ എന്താണ് അടുത്ത്ത്..” മിത്ര മെല്ലെ ചോദിച്ചു.

അഖിൽ അല്പനേരം നിശ്ശബ്ദനായിരുന്നു. പിന്നെ പറഞ്ഞു.

“കോർട് മാർഷൽ..”

ചേതൻ പല്ലുകടിച്ചു കൈചുരുട്ടി വായുവിൽ ചുഴറ്റി. അവന്റെ ചുണ്ടുകളിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ പുറത്തു വന്നതത്രയും ബ്രിഗേഡിയറിന് എതിരെയുള്ള പദങ്ങളായിരുന്നു.

“ക്യാപ്റ്റൻ….ഒന്നുകൂടി എനിക്ക് വ്യക്തമാക്കി തരുമോ…” മിത്ര അയാളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

“മിത്ര…അതായത്…, ഇന്ത്യൻ കോണ്സ്റ്റിട്യൂഷൻ വ്യവസ്ഥകൾ അനുസരിച്ചു നമുക്കൊരു മിലിറ്ററി ലോ ഉണ്ട്. ഈ മിലിറ്ററി ലോ പൊതുവെ സിവിൽ മാതൃകയിലാണ്. ..

…ഒരു സൈനീക ഉദ്യോഗസ്ഥനെ സംബന്ധിച്ചു
അയാൾ ചെയ്ത എല്ലാ കുറ്റങ്ങളും.. അതായത് റേപ്പ്, മർഡർ ഇവ ഒഴികെ സൈനീക കോടതിക്ക് വിചാരണ ചെയ്തേക്കാം…

..ഓപ്പറേഷൻ ഏരിയയിൽ അല്ലെങ്കിൽ ആക്റ്റ്ന്റെ പരിധിയിൽ വരുന്ന മറ്റൊരാൾക്കെതിരെ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പോലും അതു സൈനീക കോടതിയിൽ വിചാരണക്ക് വരാം…അതു സൈനീകമാണോ സിവിൽ കോടതിയാണോ എന്നുള്ള അധികാരപരിധി സൈന്യം തീരുമാനിക്കും…

…അതായത്…മിത്ര…ഒരു സൈനീക കോടതി ഒരു വിചാരണ നടത്തുമ്പോൾ അതിനെ കോർട് മാർഷൽ എന്നു വിളിക്കുന്നു.. സൈനീക നിയമത്തിനു വിധേയമായി സായുധ സേനയിലെ അംഗങ്ങളുടെ കുറ്റബോധം നിര്ണയിക്കാനും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ശിക്ഷ തീരുമാനിക്കാനും സൈനീക കോടതിക്ക് അധികാരമുണ്ട്.” അഖിൽ പറഞ്ഞ് നിർത്തി.

ശേഷം മിത്രയുടെ മുഖത്തേക്ക് തന്നെ ദൃഷ്ടിയുറപ്പിച്ചിരുന്നു. അവളുടെ കണ്ണുകളിൽ കണ്ട ദൃഢ ഭാവം അയാളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു.

ഇന്ദു മെല്ലെ എഴുന്നേറ്റു കൂടെ അഖിലും ചേതനും. അവൾ സാവധാനം അഖിലിന് നേരെ കൈനീട്ടി. അയാൾ അവളുടെ കയ്യിൽ മുറുക്കി പിടിച്ചു.

“ഞാൻ റെഡി ആണ് ക്യാപ്റ്റൻ. മേജർ സഹ്യാദ്രി സറിനെ കാണാൻ പോകാൻ അപ്പോയിന്റിമെന്റ് എടുത്തോളൂ. …ക്യാപ്റ്റൻ സിദ്ധാർഥ് മുകുന്ദന് സംഭവിച്ചത് എന്താണെന്ന് എനിക്കറിയണം. ”

“ഒക്കെ മിത്ര…ഇതിന്റെ ഡീറ്റൈൽസ് സഹ്യാദ്രി സർ പറഞ്ഞു തരും. ഇനിയൊക്കെ നിയമത്തിന്റെ വഴിയേ പോകട്ടെ.”

ചേതന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

ന്യായാധിപൻ തന്നെ കുറ്റവാളി ആകുമ്പോൾ പ്രതികരിക്കാനാവാതെ അതു കണ്ടുനിക്കേണ്ടി വരുന്നവന്റെ വേദന ഉറഞ്ഞുകൂടി വന്യമാകുമ്പോൾ പുറത്തു വരുന്ന ചിരിയായിരുന്നു അതു.

അവരെ യാത്രയാക്കിയതിനു ശേഷം ഇന്ദു തെരുവോര്ത്തുകൂടി മെല്ലെ നടന്നു. അവളുടെ ഉള്ളിൽ അവൾ നെയ്തുകൂട്ടിയിരുന്ന സ്വപ്നങ്ങളൊക്കെ നാലു ദിവസങ്ങൾ കൊണ്ട് എരിഞ്ഞടങ്ങിയതിന്റെ വേദന നിറഞ്ഞു നിന്നിരുന്നു. സിദ്ധുവിന്റെ വേർപാട് അതിന്റെ അത്രയും ആഴത്തിൽ ഇപ്പോഴാണ് അവൾക്ക് ബോധ്യമാകുന്നത്.

വഴിയരുകിലെ ചാരുബെഞ്ചിൽ കയറി മുട്ടിന്മേലേക്ക് കൈ ചുറ്റി സിദ്ധുവിന്റെ ഓർമകളിൽ മുഴുകിയിരുന്നു അവൾ. മുന്നിലുള്ള വഴികളിലൂടെ എല്ലാം സിദ്ധു നടന്നടുക്കുന്നുണ്ട് എന്നവർക്ക് തോന്നി.

******* ******** ******* ******

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.

ശ്രീകാന്തോ, ഹരിയോ തങ്ങൾ അറിഞ്ഞ കാര്യങ്ങളൊന്നും ചാരുവിനോടോ അമൃതയോടോ ഗോമതിയോടൊ സംസാരിക്കാൻ നിന്നു കൊടുത്തില്ല.

പൊതുവെ ശാന്തമായി സംസാരിച്ചിരുന്ന ശ്രീയും ഹരിയും എന്തിനും ഏതിനും ദേഷ്യപ്പെടുന്നത് ആ അമ്മയെയും മകളെയും വിഷമിപ്പിക്കുണ്ടായിരുന്നു.

ആരുമാരും പരസ്പരം മുഖം കൊടുക്കാതെ ദിവസങ്ങൾ കഴിച്ചു.

രണ്ടാഴ്ച കൂടി അങ്ങനെ കടന്നുപോയി.

അരവിന്ദന്റെ കാലിലെ പ്ലാസ്റ്റർ എടുക്കുന്നതിനു മൂന്നു ദിവസം മുൻപ് ഒരു വൈകുന്നേരം അമ്പലത്തിൽ നിന്നും തൊഴുതിറങ്ങി വീട്ടിലേക്ക് നടക്കുമ്പോളാണ് ഹരി ശ്രീയോട് സംസാരിക്കുന്നതു.

“ശ്രീ…”

“മ്മ്…”

“ഇന്ദു പോയിട്ട് പത്തിരുപതു ദിവസം കഴിഞ്ഞു. നമ്മൾ ഒന്ന് അന്വേഷിക്കുകയോ ഒന്നും ചെയ്തിട്ടില്ല.”

“മ്മ്…ഓർക്കാഞ്ഞിട്ട് അല്ലെടാ…അവൾ എന്തോ ഗൗരവമുള്ള കാര്യത്തിനാണ് പോയിരിക്കുന്നത്. ”

“മ്മ്…ന്നാലും ചാരുവിനെ പോലും ഒന്നു വിളിച്ചില്ല്യ ന്നു വെച്ചാൽ…” ഹരി അർദ്ധഗതിയിൽ നിർത്തി.

” ഹരി…ഇന്ദു അങ്ങനെയാണ്…അവൾക്ക് അവളുടേതായ ചില കാഴ്ചപ്പാടുകൾ ഉണ്ട്, ചില തീരുമാനങ്ങളും…അവൾ തിരിച്ചുവരുമ്പോൾ എന്താകും ന്നാണ് ഇപ്പോ ന്റെ ചിന്ത. അരവിന്ദനെക്കുറിച് അവൾക്ക് ഒന്നുമറിയില്ല…പക്ഷെ സിദ്ധു ഉൾപ്പെടെ എല്ലാവർക്കും അറിയാം അരവിന്ദന് ഇന്ദുവിനോടുള്ള ഇഷ്ട്ടം.

….പിന്നെ, അരവിന്ദനെയോ അവന്റെ പ്രശ്നങ്ങളോ ഇന്ദുവിന് അറിയില്ല. …എല്ലാം അറിഞ്ഞു കഴിയുമ്പോൾ അവൾ ന്തു ചെയ്യുമെന്ന് ….

അയാൾ ഒന്നു നിർത്തി പിന്നെ തുടർന്ന്.

…നിനക്ക് തോന്നുന്നുണ്ടോ അരവിന്ദൻ പറഞ്ഞ നിയോഗം…അതു ഇന്ദുവിന്റെ വിവാഹം കണ്ടുനിൽക്കേണ്ടി വന്നു എന്നതാണെന്നു….”

ഹരി ഒന്നും മനസിലാകാതെ അവനെ നോക്കി.

“…എങ്കിൽ അതല്ല അവന്റെ നിയോഗം…അവൻ പോലും അറിയാതേ അവനിലൂടെ തൃപ്പാടിയോട്ട് മഹാദേവർ നടത്താൻ പോകുന്ന ന്യായവിധി…ചന്ദ്രോത്തു മൃദുല ചെയ്ത പാതകങ്ങൾക്ക് കൂട്ടുനിന്നു ആ ബ്രിഗേഡിയർ രാജശേഖര പൊതുവാൾ ഒന്നുമറിയാത്ത ഇന്ദുവിനെയും സിദ്ധുവിനെയും കൂടി ഇല്ലാതാക്കി… അരവിന്ദനാണ് ഇനി ശിക്ഷ നടപ്പാക്കാൻ പോകുന്നത്… ഇന്ദു വന്നു എല്ലാ സത്യങ്ങളും അറിയുന്ന തമസമേ ഉള്ളു ഹരി ഇനി…ചന്ദ്രോത്തു മൃദുലയുടെ അന്ത്യത്തിനു….” ശ്രീകാന്ത് പറഞ്ഞു തീർന്നതും അമ്പലത്തിൽ വലിയ ശബ്ദത്തിൽ മണിമുഴങ്ങി.

ഹരിശങ്കറിന്റെ കാതിൽ അതൊരു യുദ്ധകാഹളം പോലെ വന്നലച്ചു. അയാൾ അറിയാതെ കൈകൾ കൂപ്പി കണ്ണടച്ചു.

******** ************** ************

മൂന്നാം ദിവസം അരവിന്ദനെയും കൊണ്ട് ഹരിയും ശ്രീയും ആശുപത്രിയിലേക്ക് പോയി.

കാലിലെ പ്ലാസ്റ്റർ നീക്കം ചെയ്തു തിരിച്ചവനെയും കൊണ്ട് വീട്ടിലെത്തി.

വണ്ടിയിൽ നിന്നും ഹരിയുടെ ചുമലിൽ കൈതാങ്ങി മുറ്റത്തേക്ക് പാദം അമർത്തി വാതിലിനു നേരെ മുഖമുയർത്തിയ അരവിന്ദൻ സ്തംഭിച്ചു പോയി.

വാതിൽപടിയിൽ ചാരി മാറിൽ കൈകൾ പിണച്ചുവെച്ചു അവൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

ഇന്ദുമിത്ര….

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

 

 

അറിയാതെ ഒന്നും പറയാതെ – PART 12

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

അറിയാതെ ഒന്നും പറയാതെ – ഭാഗം 8

അറിയാതെ ഒന്നും പറയാതെ – ഭാഗം 9

അറിയാതെ ഒന്നും പറയാതെ – ഭാഗം 10

അറിയാതെ ഒന്നും പറയാതെ – ഭാഗം 11

Share this story