പാലക്കാട് വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

പാലക്കാട് വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

പാലക്കാട് വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പഴിയും ശിക്ഷ വിധിച്ചു. ചെമ്മണാംപതി ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ കിട്ടുച്ചാമിക്കാണ് തടവുശിക്ഷ. 2012 നവംബർ 15നാണ് കേസിനാസ്പദമായ സംഭവം

പന്തപ്പാറ കോളനിയിൽ പച്ചക്കറി വിൽക്കാൻ പോയ വീട്ടമ്മയെ ഏറെ വൈകിയിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ നടത്തുകയായിരുന്നു. രാത്രിയോടെയാണ് വീടിന് സമീപത്തെ മാവിൻതോട്ടത്തിൽ ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദേഹമാകസലം മുറിവുമുണ്ടായിരുന്നു.

വീട്ടിലേക്ക് വരും വഴി കിട്ടുച്ചാമി യുവതിയെ മരവടി കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം തോട്ടത്തിലേക്ക് വലിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബഹളം വെച്ചതോടെ തലക്കും മുഖത്തും അടിച്ചു. സാരി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയും ചെയ്തു.

2012 മാർച്ചിൽ മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇയാൾക്ക് 2019ൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിരുന്നു. നിലവിൽ ഈ കേസിൽ ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.

Share this story