കറുത്ത നഗരം: ഭാഗം 11
നോവൽ
എഴുത്തുകാരി: അമൃത അജയൻ
ഓഫീസിൽ ഇരുന്ന് ലാബിൽ നിന്ന് കിട്ടിയ റിപ്പോർട്ട് വിശദമായി നോക്കുകയായിരുന്നു ഞാൻ …
ക്നൈഫിൽ പുരണ്ടിരുന്ന രക്തം O-ve ഗ്രൂപ്പാണ്…
കോശങ്ങൾ ലഭിച്ചത് ലാബിൽ സൂക്ഷിച്ചിട്ടുണ്ട് ….
ഫിംഗർ പ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ടിൽ കത്തിയിലുള്ളത് ഒരു സ്ത്രീയുടെ വിരലടയാളമാണെന്ന് ഉറപ്പിച്ചിട്ടുണ്ട് …
ചിന്തകൾ പല വഴിയിൽ സഞ്ചരിച്ചു …
ഫോണെടുത്ത് സജീവിനെ വിളിച്ചു ….
മറുവശത്ത് റിംഗ് ഉണ്ട് …
”ഹലോ മാഡം …..”
” സജീവ് എന്തായി കാര്യങ്ങൾ …..?”
“മാഡം ഒരു സംഗതിയുണ്ട് … എന്റെ ഒരു സംശയമാണ് ….. ”
സജീവ് ഒരൽപം മടിയോടെ പറഞ്ഞു …
”പറയൂ സജീവ് …”
“നെടുമങ്ങാട് KSRTC സ്റ്റാന്റിനടുത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ CCTV ദൃശ്യത്തിൽ ആ ബൊലീറോ പതിഞ്ഞിട്ടുണ്ട് ……
വാഹനം പോയിരിക്കുന്നത് ആര്യനാട് റൂട്ടിലേക്കും … ”
” ഉം .. ”
“എന്റെ സംശയം …നമ്മൾ അന്വേഷിക്കുന്ന മിസ്സിംഗ് കേസുകളുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ….. ”
“അതെന്താ സജീവ് ….”
ആ സംശയം എനിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു എങ്കിലും അതു മറച്ചു വച്ച് ചോദിച്ചു …..
“അല്ല മാഡം …… ഈ നൈനാ ജോർജിന്റെ വീട്ടിൽ രാത്രി ഒരു മണിക്ക് വെളിച്ചം കണ്ടതായി പറയുന്നുണ്ടല്ലോ .. കൃത്യമായി പറഞ്ഞാൽ ആര്യനാട് റൂട്ടിലേക്ക് ഈ ബൊലിറോ പോയിരിക്കുന്നത് 11.50 ന് ആണ് ….”
” എന്നെ ഫോളോ ചെയ്ത ബൊലിറോ തന്നെയാണോ CCTV ൽ പതിഞ്ഞിരിക്കുന്നത്….?”
” അതേ മാഡം…… ”
” പക്ഷെ കഴക്കൂട്ടം വരെ എന്റെ പിന്നിലുണ്ടായിരുന്ന വാഹനം തിരിഞ്ഞ് നെടുമങ്ങാട് റോഡിലേക്ക് കയറുന്നത് ഒരു 8 മണി സമയത്താണ് ….
നെടുമങ്ങാട് എത്താൻ ഹാഫ് അവർ മതി … അപ്പോൾ ബാക്കി മൂന്നര മണിക്കൂറോളം ഈ വാഹനം എവിടെ ആയിരുന്നു … ”
” അത് …… ചിലപ്പോൾ എവിടെയെങ്കിലും സ്റ്റേ ചെയ്തിട്ടുണ്ടാകും ….. അതൽപ്പം ഉള്ളിലേക്കുള്ള വഴിയായത് കൊണ്ട് …..”
” ഉം …… ആര്യനാട് റൂട്ടിലൂടെ കാട്ടാക്കടയിലേക്കും ,അവിടുന്നു ബാലരാമപുരം കളിയിക്കാവിള വഴി തമിഴ്നാട്ടിലേക്ക് കടക്കാൻ ചാൻസുണ്ട് …..
ആ വണ്ടി തമിഴ്നാട് രജിസ്ട്രേഷനല്ലേ ……….”
”വണ്ടിയുടെ ഡീറ്റെയിൽസ് ഒർജിനൽ ആണോ എന്ന് അന്വേഷിച്ച് വരികയാണ് മാഡം …… വ്യക്തമായ വിവരം ലഭിച്ചിട്ടില്ല ”
” ഉം ……. ഓക്കെ സജീവ് നമുക്ക് വന്നിട്ട് സംസാരിക്കാം …..”
ഫോൺ കട്ടാക്കി ഞാൻ ചിന്തയിലാണ്ടു …….
ഞാൻ കണക്കു കൂട്ടിയിരിക്കുന്ന അതേ റൂട്ടിൽ സജീവും എത്തിയിരിക്കുന്നു ….
ഒരു പക്ഷെ തങ്ങളുടെ നിഗമനം ശരിയാണെങ്കിൽ ……..
പക്ഷെ ആ സാത്യതകളെ കൂട്ടി യോജിപ്പിക്കാൻ മാത്രം യാതൊരു തെളിവുകളുമില്ല താനും …….
ഞാൻ ലാപ്പ് ഓൺ ചെയ്തു മെയ്ൽ ബോക്സ് തുറന്നു …..
വെൽവിഷർഡിയർമാഡം2018 എന്ന ഐഡി യിൽ നിന്ന് മെയ്ൽ എന്തെങ്കിലും ഉണ്ടോ എന്നറിയാൻ ഒരു ആകാംഷയുണ്ടായിരുന്നു …….
എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി ആ ഐഡി പോലും കാണുന്നില്ല ….
ഒന്നുകിൽ റിമൂവ് ചെയ്തു കാണും …….
ഞാനാ മെസേജ് ഓർത്തെടുത്തു മുന്നിലിരുന്ന റൈറ്റിംഗ് പാഡിലേക്ക് എഴുതി .. ……….
alpha illuminous mesolithic twise merging the stringent gestapo ideosyncrasy kink usurpation encode diligence -2
പേപ്പറിലേക്ക് കണ്ണുനട്ട് ഏറെ നേരം ഞാനിരുന്നു ….
അടുത്ത നിമിഷം ഫോൺ ശബ്ദിച്ചു ….
ഷാനവാസ് ആണ് ………
” ഷാനവാസ് പറയൂ ….”
“പോസ്റ്റുമോർട്ടം കഴിഞ്ഞു മാഡം …….. ബോഡി രണ്ടും ബന്ധുക്കൾക്ക് വിട്ടു കൊടുത്തു ……..”
”ഓകെ … ഡോക്ടറോട് സംസാരിച്ചിരുന്നോ ….?”
” yes…. മാഡം ……. പറയാനുണ്ട് …..
മാഡം പറഞ്ഞതു ശരിയാണ് ആദ്യം സംഭവിച്ചിരിക്കുന്നത് ജയിംസിന്റെ മരണമാണ് …….
ഡോക്ടർ പറഞ്ഞത് ജയിംസിന്റെ മരണം സംഭവിച്ചിട്ട് 1 ദിവസം കഴിഞ്ഞിരിക്കുന്നു എന്നാണ് ……. കൃത്യമായി പറഞ്ഞാൽ ഏകദേശം 32 മണിക്കൂറോളം ……
എലിസബത്തിന്റെ മരണം സംഭവിച്ചിട്ട് 21 മണിക്കൂറും ……
എലിസബത്തിന്റെ കഴുത്തിലെ മുറിവ് സർജിക്കൽ ബ്ലെയിഡ് കൊണ്ടുണ്ടാക്കിയതാണ്……..
മാത്രമല്ല ജയിംസിന്റെ ശരീരത്തിൽ എന്തോ പോയിസൺ ചെന്നിട്ടുണ്ട് ……
എന്താണ് എന്ന് വ്യക്തമായി പറയാറായിട്ടില്ല ……
വയറിൽ നിന്നുള്ള സെക്രീഷൻ ലാബിലേക്ക് അയച്ചിട്ടുണ്ട് ……. ഫോറൻസിക് റിപ്പോർട്ടിൽ അത് വ്യക്തമായിട്ടുണ്ടാകും ”
” ഉം …….ഷാനവാസ് ഉടൻ തന്നെ ഓഫീസിൽ എത്തില്ലേ …..?”
“ഉവ്വ് മാഡം ….. ഇവിടെ കുറച്ച് ഫോർമാലിറ്റീസ് ഉണ്ട് , അത് കഴിഞ്ഞാലുടൻ …..”
“o K ഷാനവാസ് ……”
ഫോൺ കട്ട് ചെയ്‌ത് വീണ്ടും ഞാൻ എഴുതി വച്ച മെസേജിലേക്ക് നോക്കി …….
പക്ഷെ മനസ് ഷാനവാസ് പറഞ്ഞ കാര്യങ്ങളിലായിരുന്നു …….
ജയിംസിന്റെ മരണം സംഭവിച്ചിട്ട് ഏകദേശം 32 മണിക്കൂർ ……..
അതായത് ഇന്നലെ പുലർച്ചെ ഏകദേശം 2 മണിക്ക് ……..
എലിസബത്തിന്റെ മരണം സംഭവിച്ചിട്ട് ഏകദേശം 21 മണിക്കൂറും ……..
അതായത് ഇന്നലെ ഉച്ചക്ക് ഏകദേശം 1 മണിയോടടുപ്പിച്ച് …….
അപ്പോൾ ജയിംസിന്റെ മരണം കഴിഞ്ഞ് 11 മണിക്കൂർ കഴിഞ്ഞ് സംഭവിച്ചതാണ് എലിസബത്തിന്റെ മരണം ………..
അതായത് ജയിംസ് ആത്മഹത്യ ചെയ്തതാണെങ്കിൽ ഏകദേശം പതിനൊന്നു മണിക്കൂറോളം എലിസബത്ത് ആ മരണം മൂടിവച്ചു എന്നു കരുതേണ്ടി വരും ….
പക്ഷെ അത് സാത്യമല്ല …….
അപ്പോൾ പിന്നെ എലിസബത്തിന്റെ അറിവോടു കൂടി സംഭവിച്ചതാണ് ജയിംസിന്റെ മരണം …….
ജയിംസിന്റെ ഉള്ളിൽ എന്തോ പോയിസൺ എത്തിച്ച് അബോധാവസ്ഥയിൽ കെട്ടി തൂക്കിയിട്ടുണ്ടാകും ……..
കഴുത്തിൽ കയർ മുറുകിയപ്പോൾ ബോധം വരികയും ആത്മഹത്യയിൽ സാധാരണ ഉണ്ടാകാറുള്ള സിംപ്റ്റംസ് ഉണ്ടാകുകയും ചെയ്തു ….
പക്ഷെ അതൊരിക്കലും എലിസബത്തിന് തനിയെ സാധിക്കില്ല …….
സഹായത്തിന് മറ്റാരോ ഉണ്ടായിരുന്നിരിക്കണം …..
പക്ഷെ എന്തിനു വേണ്ടി എലിസബത്ത് ഇങ്ങനെയൊരു കൃത്യം ചെയ്യണം ……..?
ആരായിരുന്നു സഹായി …?
പതിനൊന്നു മണിക്കൂറോളം ആരെയും അറിയിക്കാതെ സൂക്ഷിച്ചത് എന്തിനു വേണ്ടി …?
പിന്നീട് ആരാണ് എലിസബത്തിനെ കൊലപ്പെടുത്തിയത്…..?
ചോദ്യങ്ങൾക്കു നടുവിലിരുന്ന് ഞാൻ വീണ്ടും പേപ്പറിൽ എഴുതി വച്ച മെസേജിലേക്ക് നോക്കി ………
ഞങ്ങൾ അവിടെ എത്തിയ ശേഷം സംഭവിച്ച ഓരോന്നും ഞാൻ വീണ്ടും വീണ്ടും ഓർത്തെടുത്തു …… അഭ്രപാളിയിലെ കാഴ്ചകളുടെ മിഴിവോടെ……
അതിലെ ഒരു സംഭവം എന്റെ തലച്ചോറിൽ പ്രകമ്പനമുണ്ടാക്കി ……..
ആ കാഴ്ചക്കൊപ്പം മെസേജിലെ വാക്കുകളും പുനർജനിക്കാൻ തുടങ്ങി ………….
…തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…