Kerala

തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടം: മരണസംഖ്യ രണ്ടായി ഉയർന്നു, റിപ്പോർട്ട് തേടി മന്ത്രി

കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മയാണ്(75) മരിച്ചത്. നേരത്തെ ഗുരുതമായി പരുക്കേറ്റ കണ്ടപ്പൻചാൽ സ്വദേശിനി വേലംകുന്നേൽ കമലവും(65) മരിച്ചിരുന്നു

പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തിരുവമ്പാടി ലിസ ആശുപത്രിയിൽ 12 പേരാണ് ചികിത്സയിലുള്ളത്.

പരുക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ റിപ്പോർട്ട് തേടി. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കെഎസ്ആർടിസി എംഡിക്ക് മന്ത്രി നിർദേശം നൽകിയത്.

Related Articles

Back to top button