ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായി; കൊലവിളി മുഴക്കുന്ന ശബ്ദസന്ദേശം പുറത്ത്

താമരശ്ശേരിയൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മുഹമ്മദ് ഷഹബാസ് എന്ന പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷഹബാസിനെ ആസൂത്രിതമായാണ് ആക്രമിച്ചതെന്ന സൂചന നൽകുന്ന ശബ്ദസന്ദേശമാണ് പുരത്തുവന്നത്. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കുമെന്നും അവന്റെ കണ്ണ് ഇപ്പോഴില്ലെന്നും ആക്രമണം നടത്തിയ വിദ്യാർഥികൾ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റിൽ പറയുന്നു. കൂട്ടത്തല്ലിൽ മരിച്ചാൽ കേസെടുക്കില്ലെന്ന് മറ്റൊരു വിദ്യാർഥിയും ഇതിനിടക്ക് പറയുന്നുണ്ട്
ഏളേറ്റിൽ വട്ടോളി ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷൻ സെന്ററിന് സമീപം എത്താനും ആവശ്യപ്പെടുന്നുണ്ട്. ഇൻസ്റ്റഗ്രാമിന് പുറമെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയും സംഘർഷത്തിന് ആസൂത്രണം ചെയ്തതായും വിവരമുണ്ട്. ഗുഢാലോചന കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടു
ഷഹബാസിനെ ആയുധമുപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഉമ്മ റംസീന പറഞ്ഞു. മുതിർന്നവരും അക്രമി സംഘത്തിലുണ്ടായിരുന്നു. ഇനിയൊരു ഉമ്മക്കും ഈ അവസ്ഥ ഉണ്ടാകരുത്. കർശന ന
ടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.