National

ഇറാനെയും ഇസ്രയേലിനെയും പിണക്കാനാവാതെ ഇന്ത്യ

1.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത് ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് എണ്ണ വില കുതിച്ചുയരുകയാണ്. ഷിപ്പിങ് റൂട്ടുകള്‍ തടസപ്പെടുമെന്ന ആശങ്കയും ഒരുവശത്തുണ്ട്.

 

എന്നാല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും എണ്ണയ്ക്ക് അപ്പുറത്തേക്കായിരിക്കും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുക. കാരണം ഇറാനും ഇസ്രായേലും ഇന്ത്യ, ചൈന, ടര്‍ക്കി, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളെ അവരുടെ മികച്ച 10 വ്യാപാര പങ്കാളികളായാണ് ‌കണക്കാക്കുന്നത്.

2.
വ്യാപാരത്തിൽ ഇന്ത്യയും ഇറാനും
2015ല്‍ ചൈനയ്ക്ക് ശേഷം ഇറാന്‍റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. 1,570 കോടി ഡോളറായിരുന്നു വ്യാപാര മൂല്യം. 2023 ആയപ്പോഴേക്കും ഇത് ആറാം സ്ഥാനത്തേക്ക് താഴ്ന്നു. 2019ല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഇറാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 87 ശതമാനം കുറഞ്ഞു. അതേ കാലയളവില്‍, ഇന്ത്യയില്‍ നിന്ന് ഇറാനിലേക്കുള്ള കയറ്റുമതി 68 ശതമാനവും കുറഞ്ഞു. ഇടിവ് ഉണ്ടായെങ്കിലും 2023ല്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ചരക്ക് ഇറക്കുമതി ചെയ്ത രാജ്യങ്ങളില്‍ മൂന്നാം സ്ഥാനം ഇറാനായിരുന്നു.

3.
ഇസ്രായേൽ എന്ന വലിയ വ്യാപാര പങ്കാളി
2014നു ശേഷം ഇസ്രയേലുമായുള്ള ഇന്ത്യയുടെ വ്യാപാരം കൂടുതല്‍ ശക്തമായി. ഇസ്രയേലിന്‍റെ പത്താമത്തെ വലിയ വ്യാപാര പങ്കാളി എന്ന നിലയില്‍ നിന്ന് 2024 ആയപ്പോഴേക്കും ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ഇസ്രയേലിന്‍റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളി ചൈനയാണ്. 2014നും 2018നുമിടയില്‍ ഇസ്രയേലിന്‍റെ കയറ്റുമതിപ്പട്ടികയില്‍ ചൈന എട്ടാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തെത്തി.

4.
പ്രധാന വ്യാപാരങ്ങൾ
മുൻപ് ഇലക്‌ട്രിക്കല്‍ ഉത്പന്നങ്ങളായിരുന്നു ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള വ്യാപാരത്തിലെ പ്രധാന ഇനം. ഇപ്പോള്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഇന്ത്യ-ഇസ്രയേല്‍ വ്യാപാരത്തിന്‍റെ പ്രധാന ഘടകങ്ങളായിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധ വ്യാപാരം 33 മടങ്ങാണ് വളര്‍ന്നത്.

2024ല്‍ വ്യാപാരം 18.5 കോടി ഡോളറിലെത്തി. എങ്കിലും, കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തെത്തുടര്‍ന്ന് ഇസ്രയേല്‍ നിരന്തരമായ സംഘര്‍ഷത്തില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഇസ്രയേലുമായി മൊത്തത്തിലുള്ള ഇന്ത്യയുടെ വ്യാപാരം കുറഞ്ഞു. 2022നെ അപേക്ഷിച്ച് ഏകദേശം പകുതിയായി. അതേസമയം, ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്ക് സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതിയില്‍ 18 ശതമാനത്തിന്‍റെ വര്‍ധനയുണ്ട്. 2024ല്‍ ഇന്ത്യയില്‍ നിന്ന് ഇറാനിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ 25 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്.

Related Articles

Back to top button
error: Content is protected !!