Kerala

മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസി; തരൂരിന്റെ സർവേക്ക് ആധികാരികതയില്ല: അടൂർ പ്രകാശ്

മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസി ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിയാകാൻ തനിക്കാണ് കൂടുതൽ ജനങ്ങളുടെ പിന്തുണയെന്ന സർവേ ഫലം ശശി തരൂർ പുറത്തുവിട്ട സാഹചര്യത്തിലാണ് അടൂർ പ്രകാശിന്റെ പ്രതികരണം. അതേസമയം പ്രതിപക്ഷ നേതാവ് തന്നെ മുഖ്യമന്ത്രിയാകണമെന്നില്ല എന്ന സൂചനയും അടൂർ പ്രകാശ് നൽകുന്നുണ്ട്

തരൂർ പുറത്തുവിട്ട സർവേയ്ക്ക് യാതൊരു ആധികാരികതയുമില്ല. മുതിർന്ന നേതാക്കൾ സ്വയം നിയന്ത്രിക്കണം. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം. ചിലർ മനപ്പൂർവം സർവേ നടത്താൻ ശ്രമിക്കുന്നുണ്ട്. ചില കാര്യങ്ങൾ പുറത്തു പറയാനുള്ള ശ്രമമാണ് നടക്കുന്നത്.

പി അൻവറിന്റെ യുഡിഎഫ് പ്രവേശനം ഇപ്പോൾ പറയാൻ കഴിയില്ല. നിലമ്പൂരിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുന്നണി വിപുലീകരണമുണ്ടാകുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!