National
രാജസ്ഥാനിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർക്കെതിരെ കേസ്

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിൽ മലയാളി പാസ്റ്റർക്കെതിരെ കേസ്. കട്ടപ്പന സ്വദേശി ജോർജ് തോമസിനെതിരെയാണ് രാജസ്ഥാൻ പോലീസ് കേസെടുത്തത്. മതസ്പർധ വളർത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചാരണം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
21 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പാസ്റ്റർ ആയി സേവനം ചെയ്യുകയാണ് തോമസ് ജോർജ്. പള്ളിയിൽ പ്രാർഥനക്കിടെ പള്ളി പൊളിക്കാൻ ബജ്റംഗ് ദൾ, ബിജെപി പ്രവർത്തകർ എത്തിയെന്നും പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയതെന്നും തോമസ് ജോർജ് പറഞ്ഞു.
ഇതുവരെയും ആരെയും മതപരിവർത്തനം നടത്തിയിട്ടില്ല. ഇവിടേക്ക് ആളുകൾ പ്രാർഥനക്ക് എത്തുന്നു എന്ന് മാത്രം. ഭീതിയോടെയാണ് കഴിയുന്നതെന്നും തോമസ് ജോർജ് പറഞ്ഞു