Kerala

വയനാടിനായി പ്രത്യേക വിദ്യാഭ്യാസ അദാലത്ത് നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലക്കായി പ്രത്യേക വിദ്യാഭ്യാസ അദാലത്ത് നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.ഉത്തരമേഖല വിദ്യാഭ്യാസ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.ഇടതുസർക്കാർ അധികാരത്തിലേറിയശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്‌കൂളുകളിൽ നിയമനം നൽകിയെന്നും മന്ത്രി പറഞ്ഞു

വിദ്യാഭ്യാസ വകുപ്പിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾക്ക് അടിയന്തിര തീരുമാനം ഉണ്ടാകണമെന്ന ദൃഢനിശ്ചയത്തിന്റെ പുറത്താണ് സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് ഫയൽ അദാലത്ത് നടത്തുന്നത്. എറണാകുളത്ത് നടന്ന അദാലത്തിൽ 1084 ഫയലുകളും കൊല്ലത്ത് നടത്തിയ അദാലത്തിൽ 692 ഫയലുകളും തീർപ്പാക്കി. നിയമന അംഗീകാരങ്ങളും ഓഡിറ്റ് സംബന്ധിയായ കാര്യങ്ങൾക്കും മുൻഗണന നൽകിയാണ് അദാലത്ത് തീർപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളിൽ 2023 ഡിസംബർ 31 വരെ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനാണ് ഉത്തരമേഖല ഫയൽ അദാലത്ത് നടത്തിയത്. കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു അദാലത്ത്. വയനാടിനായി പ്രത്യേക ഹെൽപ്പ് അദാലത്തിൽ ഉണ്ടായിരുന്നെങ്കിലും ഉരുൾപൊട്ടലിനെ തുടർന്ന് പലർക്കും എത്താൻ കഴിഞ്ഞിരുന്നില്ല.ഇതേ തുടർന്നാണ് ജില്ലയ്ക്കായി പ്രത്യേക അദാലത്ത് നടത്തുന്നത്.

Related Articles

Back to top button