Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തൊക്കെ ചെയ്യണമെന്ന് ഹൈക്കോടതി തീരുമാനിക്കുമെന്ന് പി സതീദേവി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തൊക്കെ ചെയ്യണമെന്ന് ഹൈക്കോടതി തീരുമാനിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. കോടതി നിർദേശിച്ച പ്രകാരമായിരിക്കും തുടർ നടപടി. റിപ്പോർട്ട് പൂർണമായും പുറത്തുവിടാത്തതിനെ കുറിച്ച് അറിയില്ലെന്നും സതീദേവി പറഞ്ഞു

അതേസമയം വിവരാവകാശ കമ്മീഷൻ ഉത്തരവിൽ പറഞ്ഞതിലും അഞ്ച് പേജ് കുറച്ചാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. നിർണായക വിവരം ഉൾപ്പെടുന്ന ഭാഗമാണ് വെട്ടിമാറ്റിയതെന്നാണ് സൂചന.

അഞ്ച് പേജുകളിലെ 12 പാരഗ്രാഫുകളാണ് സർക്കാർ ഒഴിവാക്കിയത്. 49 മുതൽ 53 വരെയുള്ള പേജുകളാണ് അധികമായി ഒഴിവാക്കിയത്. ഈ പേജുകൾ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല.

Related Articles

Back to top button