Kerala

സോളാർ കേസ് അട്ടിമറിച്ചു, കവടിയാറിൽ കൊട്ടാരം പണിയുന്നു: എഡിജിപി അജിത് കുമാറിനെതിരെ വീണ്ടും അൻവർ

എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പിവി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചതിനെ കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഓഡിയോ ആണ് എംഎൽഎ പുറത്തുവിട്ടത്. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എംആർ അജിത് കുമാർ ആണെന്ന് അൻവർ ആരോപിച്ചു

എംആർ അജിത് കുമാർ തിരുവനന്തപുരം കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറിൽ 12,000/ 15,000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത് കുമാർ പണിയുന്നത്. 15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും പിവി അൻവർ ആരോപിച്ചു

എടവണ്ണക്കേസിൽ നിരപരാധിയെ അജിത് കുമാർ കുടുക്കിയെന്നും അൻവർ ആരോപിച്ചു. എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച കേസിൽ പ്രതിയായ ഷാൻ, ഒരിക്കലും തന്റെ ഭർത്താവിനെ കൊല്ലില്ലെന്നാണ് കൊല്ലപ്പെട്ട റിദാന്റെ ബാര്യ തന്നോട് പറഞ്ഞതെന്നും അൻവർ വെളിപ്പെടുത്തി. കേസിൽ കള്ളമൊഴി നൽകാൻ ഭാര്യക്ക് മേൽ പോലീസ് സമ്മർദം ചെലുത്തിയെന്നും അൻവർ ആരോപിച്ചു

അജിത് കുമാറിന്റെ സംഘം വിമാനത്താവളത്തിൽ നിന്ന് കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എംആർ അജിത് കുമാറിന്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ടെന്നും അൻവർ ആരോപിച്ചു.

Related Articles

Back to top button