അൻവറിനെ യുഡിഎഫിൽ എടുക്കില്ല; സ്ഥാനാർഥിയെ അവഹേളിച്ചയാളോട് വിട്ടുവീഴ്ച വേണ്ടെന്ന് സതീശൻ

പിവി അൻവറിനെ യുഡിഎഫിൽ എടുക്കില്ല. വി.ഡി സതീശനും കെ.സി വേണുഗോപാലും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണ. യുഡിഎഫ് സ്ഥാനാർഥിയെ അവഹേളിച്ച അൻവറിനോട് വിട്ടുവീഴ്ച വേണ്ടെന്ന് വിഡി സതീശൻ പറഞ്ഞു പ്രതിപക്ഷ നേതാവിന്റെ നിലപാടിന് നേതൃത്വത്തിന്റെ അംഗീകാരവും ലഭിച്ചു. ഇതോടെ അൻവറിനെ മുസ്ലിംലീഗ് നേതാക്കളും കൈവിട്ടു.
അൻവർ ഒറ്റയ്ക്ക് മത്സരിച്ചാൽ യുഡിഎഫിനു ദോഷം വരില്ലെന്ന വിഡി സതീശന്റെയും ഷൗക്കത്തിന്റെയും നിലപാടിനാണ് അംഗീകാരം. അൻവറിനടുത്ത് പോയി കൂടുതൽ ചർച്ച വേണ്ട എന്നാണ് ധാരണ. പ്രധാന നേതാക്കൾ എല്ലാം എല്ലാം കൂടി ആലോചന നടത്തി. സ്ഥാനാർഥിയെ അവഹേളിച്ച അൻവറിനോട് വിട്ടുവീഴ്ച വേണ്ട എന്ന് പ്രതിപക്ഷ നേതാവ് നിലപാട് കടുപ്പിക്കുകയാരുന്നു.
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുമെന്ന് ഉറപ്പായതോടെ തൃണമൂൽ കോൺഗ്രസിന്റെ നിർണായക പ്രവർത്തകസമിതി യോഗം ഇന്ന്. യോഗത്തിനുശേഷം മത്സരിക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും.