Kerala
നാല് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ്; അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ആലുവയിൽ നാല് വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തെളിവെടുപ്പ് പൂർത്തിയാകാത്തതിനാൽ കസ്റ്റഡി അപേക്ഷ പോലീസ് നീട്ടി ചോദിച്ചേക്കും. കഴിഞ്ഞ ദിവസം മൂഴിക്കുളം പാലത്തിൽ മാത്രമാണ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്
ചോദ്യം ചെയ്യലിൽ കൃത്യമാ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കൊലപാതകത്തിന്റെ കാരണവും കണ്ടെത്താനായിട്ടില്ല. അഞ്ച് ദിവസത്തെ കസ്റ്റഡിയിലായിരുന്നു പ്രതിയെ വിട്ടിരുന്നത്. പെൺകുട്ടിയെ അടുത്ത ബന്ധു പീഡിപ്പിച്ചിരുന്നുവെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് പ്രതി മൊഴി നൽകിയിരുന്നു
മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധുവിനെ കഴിഞ്ഞ ദിവസം തെളിവെടുപ്പിന് എത്തിച്ചിരുന്നു. പ്രതിക്കെതിരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമവും നടന്നിരുന്നു.