GulfSaudi Arabia

സൗദി യാത്രികർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ചൈന

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) അംഗരാജ്യങ്ങളിലെ പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ചൈന. ഇതിൽ സൗദി അറേബ്യയും ഉൾപ്പെടുന്നു. 2025 ജൂൺ 9 മുതൽ 2026 ജൂൺ 8 വരെ സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ പാസ്‌പോർട്ട് കൈവശമുള്ള പൗരന്മാർക്ക് വിസയില്ലാതെ ചൈനയിൽ പ്രവേശിക്കാനും 30 ദിവസം വരെ താമസിക്കാനും അനുവാദമുണ്ടാകും.

സാമ്പത്തിക, സാംസ്കാരിക വിനിമയങ്ങൾ വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ ഈ നീക്കം. ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അറിയിച്ചത് പ്രകാരം, എല്ലാ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളും ഈ വിസ രഹിത നയത്തിൽ ഉൾപ്പെടും. കൂടുതൽ ജി.സി.സി. രാജ്യങ്ങളിലെ സുഹൃത്തുക്കളെ ചൈനയിലേക്ക് സ്വാഗതം ചെയ്യുന്നതായും അവർ വ്യക്തമാക്കി.

നേരത്തെ, 2018 മുതൽ യു.എ.ഇയും ഖത്തറും ചൈനയുമായി പൂർണ്ണ പരസ്പര വിസ ഇളവുകൾ നേടിയിട്ടുണ്ട്. ഈ പുതിയ തീരുമാനം ചൈനയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും വലിയ ഉത്തേജനം നൽകിയേക്കും.

Related Articles

Back to top button
error: Content is protected !!