മഹാദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു; ആരെയും രക്ഷപ്പെടുത്താനായില്ല

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരണം. വിമാനത്തിലെ ആരും രക്ഷപ്പെട്ടതായി വിവരമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനമാണ് തകർന്നുവീണത്
ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി നഴ്‌സും അപകടത്തിൽ മരിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാറാണ് മരിച്ചത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്
169 യാത്രക്കാർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരൻമാരും 7 പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 1.38നാണ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത്. അഞ്ച് മിനിറ്റിനുള്ളിൽ തന്നെ 625 അടി ഉയരത്തിൽ നിന്ന് വിമാനം നിലംപതിക്കുകയായിരുന്നു.