National

അഴിമതിക്കേസിൽ സിബിഐ ചോദ്യം ചെയ്ത ഇ ഡി ഉദ്യോഗസ്ഥൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

അഴിമതി കേസിൽ സിബിഐ ചോദ്യം ചെയ്ത ഇ ഡി ഉദ്യോഗസ്ഥനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇഡി ഉദ്യോഗസ്ഥനായ അലോക് കുമാർ രഞ്ജന്റെ മൃതദേഹാണ് ഡൽഹി ഷാഹിബാബാദിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം

ഗാസിയാബാദിൽ നിന്ന് അലോക് കുമാർ ഡെപ്യൂട്ടേഷനിലാണ് ഇ ഡിയിൽ എത്തിയത്. നേരത്തെ ആദായ നികുതി വകുപ്പിലായിരുന്നു. അഴിമതിക്കേസിൽ സിബിഐ രണ്ട് തവണ അലോക് കുമാറിനെ ചോദ്യം ചെയ്തിരുന്നു. ഇഡി ഡയറക്ടർ സന്ദീപ് സിംഗിനെ അഴിമതിക്കേസിൽ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അലോകിനെയും ചോദ്യം ചെയ്തത്

മുംബൈയിലെ ജ്വല്ലറി ഉടമയോട് മകനെ അറസ്റ്റ് ചെയ്യാതിരിക്കണമെങ്കിൽ 50 ലക്ഷം രൂപ കൈക്കൂലി തരണമെന്ന് സന്ദീപ് സിംഗ് ആവശ്യപ്പെട്ടിരുന്നു. വിലപേശലിനൊടുവിൽ 20 ലക്ഷം നൽകാൻ തയ്യാറായി. പണം കൈമാറുന്നതിനിടെയാണ് സന്ദീപ് സിംഗ് പിടിയിലായത്.

Related Articles

Back to top button