കുഴിച്ചുമൂടിയവരിൽ സ്‌കൂൾ യൂണിഫോമിലുള്ള പെൺകുട്ടികളും; ധർമസ്ഥല കൂട്ടക്കൊലയിൽ നടക്കുന്ന വെളിപ്പെടുത്തൽ

ധർമസ്ഥലയിലെ കൂട്ടക്കൊലപാതകത്തിൽ ശുചീകരണ തൊഴിലാളി നൽകിയത് ആരെയും നടക്കുന്ന വെളിപ്പെടുത്തലുകൾ. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമൊപ്പം നിരവധി പുരുഷൻമാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. നിരവധി കൊലപാതകങ്ങൾ താൻ നേരിൽ കണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയിൽ പറയുന്നു
കൊലപാതകത്തിന് ഉത്തരവിട്ടവരെ ഭയന്ന് തനിക്ക് അയൽ സംസ്ഥാനത്ത് 11 വർഷമായി ഒളിവിൽ കഴിയേണ്ടി വന്നു. ഏത് നിമിഷവും കൊല്ലപ്പെടുമെന്ന ഭീതീ വേട്ടയാടുന്നു. ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നു. ഭയാനകമായ കുറ്റകൃത്യങ്ങളുടെ തെളിവുകൾ മറച്ചുവെക്കുന്ന ജോലിയായിരുന്നു തനിക്കെന്നും ഇയാൾ പറഞ്ഞു.
കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ തനിക്ക് മറവ് ചെയ്യേണ്ടി വന്നു. കുഴിച്ചു മൂടിയതിൽ സ്‌കൂൾ യൂണിഫോമിലുള്ള പെൺകുട്ടികളും ഉണ്ടായിരുന്നു. ചില മൃതദേഹങ്ങളിൽ ആസിഡ് പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ചിലത് താൻ തന്നെ ഡീസൽ ഒഴിച്ച് കത്തിച്ചു. സംഭവങ്ങൾക്ക് പിന്നിൽ ധർമസ്ഥല ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ടവരാണെന്നും മൊഴിയിൽ പറയുന്നു.