കേരളത്തിൽ യുഡിഎഫ് സർക്കാരായിരുന്നുവെങ്കിൽ അവകാശങ്ങൾ ചോദിച്ച് വാങ്ങുമായിരുന്നു: സന്ദീപ് വാര്യർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുലി ഇറങ്ങിയെങ്കിൽ കേരളം രക്ഷപ്പെട്ട് പോകുമായിരുന്നുവെന്ന് സന്ദീപ് വാര്യർ പറഞ്ഞു. നിയമങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണ്.
തെരുവ് പട്ടിയെ പോലും പിടിക്കാൻ പാടില്ല. എന്റെ പഴയ പാർട്ടിക്കാർക്ക് ആണെങ്കിൽ പശുവിനെ തൊടാൻ പാടില്ല. മനുഷ്യരേക്കാൾ മൃഗങ്ങൾക്കാണ് പരിഗണന. ബജറ്റിൽ ജോർജ് കുര്യന്റെ തറവാട്ട് സ്വത്തല്ല ചോദിച്ചതെന്നും സന്ദീപ് വാര്യർ വിമർശിച്ചു.
കേരളം ഇന്ന് കാണുന്ന തരത്തിൽ ആയതിൽ ബിജെപിക്ക് ഒരു പങ്കുമില്ല. കേരളത്തിൽ യുഡിഎഫ് സർക്കാർ ആയിരുന്നുവെങ്കിൽ അവകാശങ്ങൾ ചോദിച്ചു വാങ്ങുമായിരുന്നു. മനുഷ്യരെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുന്നത് ഒരു കേന്ദ്രമന്ത്രിക്ക് ഭൂഷണം ആണോയെന്നും സുരേഷ് ഗോപിയെ വിമർശിച്ച് സന്ദീപ് വാര്യർ പറഞ്ഞു.