കനത്ത മഴയിൽ ട്രെയിൻ ഗതാഗതവും താറുമാറായി; ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയോടുന്നു

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ട്രെയിനുകൾ മണിക്കൂറുകളോം വൈകിയോടുന്നു. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി രണ്ടര മണിക്കൂർ വൈകി ഓടുകയാണ്. തിരുവനന്തപുരം സെൻട്രൽ-ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്പ്രസ് ഒന്നര മണിക്കൂർ വൈകിയോടുന്നു. നേത്രാവതി, ഗുരുവായൂർ എക്‌സ്പ്രസുകൾ ഒരു മണിക്കൂർ വൈകിയോടുകയാണ്
തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകളാണ് വൈകിയോടുന്നത്. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, കന്യാകുമാരി-കൊല്ലം മെമു, പുനലൂർ-മധുര എക്‌സ്പ്രസ്, കത്ര-കന്യാകുമാരി ഹിമസാഗർ എക്‌സ്പ്രസ്, മലബാർ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ഷാലിമാർ എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളും വൈകിയോടുകയാണ്
നിലമ്പൂരിൽ നിന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെടുന്ന നിലമ്പൂർ-ഷൊർണൂർ പാസഞ്ചറും ഷൊർണൂരിൽ നിന്ന് രാവിലെ 9 മണിക്ക് പുറപ്പെടുന്ന ഷൊർണൂർ-നിലമ്പൂർ പാസഞ്ചറും റദ്ദാക്കി.