Kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിനെ ജൂൺ 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിനെ കോടതി ജൂൺ 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എത്തിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനാണ് കസ്റ്റഡിയിൽ വിട്ടത്

സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും. ഹൈക്കോതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കഴിഞ്ഞ മാസം അവസാനമാണ് സുകാന്ത് കീഴടങ്ങിയത്. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്തിരുന്നു

മാർച്ച് 24നാണ് പേട്ടക്ക് സമീപം റെയിൽവേ ട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടത്. സുകാന്ത് ഐബി ഉദ്യോഗസ്ഥയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!