മഡ്‌ലീൻ കപ്പലിൽ നിന്ന് കസ്റ്റഡിയിലെടുത്ത അൽ ജസീറ ലേഖകനെയും പ്രവർത്തകരെയും ഇസ്രായേൽ നാടുകടത്തി

ഗാസയിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട മഡ്‌ലീൻ കപ്പലിൽ നിന്ന് ഇസ്രായേൽ സേന കസ്റ്റഡിയിലെടുത്ത അൽ ജസീറ ലേഖകനും മറ്റ് പ്രവർത്തകരെയും നാടുകടത്തി. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് ഇസ്രായേൽ നാവികസേന തടയുകയും കപ്പലിലെ ജീവനക്കാരെയും യാത്രക്കാരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ലഭ്യമായ വിവരങ്ങൾ പ്രകാരം, കപ്പലിലുണ്ടായിരുന്ന ഗ്രെറ്റ തൻബർഗ് ഉൾപ്പെടെ നാല് പേരെ ഇസ്രായേൽ നാടുകടത്തി. എന്നാൽ, ഫ്രഞ്ച് MEP റിമ ഹസ്സൻ, അൽ ജസീറ, ബ്ലോസ്റ്റ് മീഡിയ എന്നിവിടങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ഉൾപ്പെടെ എട്ട് പേർ ഇപ്പോഴും ഇസ്രായേൽ തടങ്കലിൽ തുടരുകയാണ്. ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടി.
ഗാസയിലെ മാനുഷിക പ്രതിസന്ധിയിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കപ്പൽ യാത്ര സംഘടിപ്പിച്ചത്. അരി, കുഞ്ഞുങ്ങൾക്കുള്ള പാൽപ്പൊടി, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുമായി വന്ന ഈ കപ്പലിനെ ഇസ്രായേൽ തടഞ്ഞത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇസ്രായേലിന്റെ ഈ നടപടി ഗാസയിലെ ജനങ്ങളോടുള്ള നിയമപരമായ ഉത്തരവാദിത്തങ്ങളെ വീണ്ടും അവഗണിക്കുന്നതിന് തുല്യമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.