Kerala

യാത്രയയപ്പ് ചടങ്ങിന് മുമ്പ് എഡിഎം നവീൻ ബാബുവിൽ നിന്ന് വിജിലൻസ് മൊഴിയെടുത്തിരുന്നതായി വിവരം

ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീൻ ബാബുവിൽ നിന്ന് വിജിലൻസ് ഇന്നലെ മൊഴിയെടുത്തിരുന്നതായി വിവരം. കണ്ണൂരിലെ ഓഫീസിലെത്തിയാണ് വിജിലൻസ് ഡിവൈഎസ്പി വിവരങ്ങൾ അന്വേഷിച്ചത്. പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധനയാണ് നടത്തിയതെന്ന് വിജിലൻസ് അധികൃതർ പറയുന്നു

ഇതിന് ശേഷം വൈകിട്ട് നടന്ന യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നവീൻ ബാബു വസ്ത്രം പോലും മാറിയിരുന്നില്ല. ഡൈനിംഗ് റൂമിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നവീൻ ബാബുവിന്റെ മൃതദേഹത്തിൽ നിന്നോ വീട്ടിൽ നിന്നോ ആത്മഹത്യാക്കുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.

Related Articles

Back to top button