Kerala

ജെസ്‌ന തിരോധനക്കേസ്: ലോഡ്ജ് ഉടമയെ പേടിച്ചിട്ടാണ് വെളിപ്പെടുത്തൽ വൈകാൻ കാരണമെന്ന് മുൻ ജീവനക്കാരി

ജെസ്‌ന തിരോധന കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുണ്ടക്കയത്ത് എത്തിയ സിബിഐ സംഘത്തിന്റെ അന്വേഷണം തുടരുന്നു. വെളിപ്പെടുത്തൽ നടത്തിയ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. രണ്ടര മണിക്കൂർ സമയമെടുത്താണ് ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തത്

കേസിൽ അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു. ലോഡ്ജ് ഉടമ പേടിപ്പിച്ചതു കൊണ്ടാണ് ഇതുവരെ ഒന്നും പറയാതിരുന്നതെന്ന് ജീവനക്കാരി സിബിഐ സംഘത്തോട് പറഞ്ഞു. ലോഡ്ജ് ഉടമയായ ബിജുവുമായുള്ള പ്രശ്‌നങ്ങളാണ് കാര്യങ്ങൾ തുറന്നുപറയാൻ വൈകിയത്.

വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നുണ്ട്. സിബിഐയോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും മുൻ ലോഡ്ജ് ജീവനക്കാരി പറഞ്ഞു. ഇന്നലെ ലോഡ്ജ് ഉടമ ബിജുവിനെ സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. ജെസ്‌നയെ കാണാതാകുന്നതിന് മുമ്പ് ആൺസുഹൃത്തിനൊപ്പം മുണ്ടക്കയത്തെ ലോഡ്ജ് മുറിയിൽ കണ്ടിരുന്നു എന്നായിരുന്നു മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ

Related Articles

Back to top button