Kerala

സിനിമ സമൂഹത്തിന്റെ ഭാഗം, എല്ലായിടത്തുമുള്ളത് ഇവിടെയും സംഭവിക്കുന്നു; ഒളിച്ചോടിയിട്ടില്ലെന്നും മോഹൻലാൽ

എവിടെയും ഒളിച്ചോടി പോയിട്ടില്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു. ഇതിനാലാണ് പ്രതികരണം വൈകിയതെന്നും മോഹൻലാൽ പറഞ്ഞു

സിനിമ സമൂഹത്തിന്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്.

ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നത് തനിക്കും അമ്മക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു. അമ്മക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നിർമിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാനുണ്ട്. ഇതൊന്നും നിർത്തിവെച്ചിട്ടില്ല. എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയാണ് രാജി തീരുമാനം പ്രഖ്യാപിച്ചത്

മലയാള സിനിമ വ്യവസായം തകരാൻ പോകുന്ന സ്ഥിതിയാണ്. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകർക്കരുത്. സർക്കാരും പോലീസും കുറ്റക്കാർക്കെതിരെയുണ്ട്. കോടതി വരെ എത്തി നിൽക്കുന്ന വിഷയമാണിതെന്നും മോഹൻലാൽ പറഞ്ഞു

Related Articles

Back to top button