അഹമ്മദാബാദ് വിമാന ദുരന്തം: 110 മരണം സ്ഥിരീകരിച്ചു, യാത്രക്കാരിൽ 53 ബ്രിട്ടീഷ് പൗരൻമാരും

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ ദുരന്തത്തിന്റെ വ്യാപ്തി ഉയരുന്നു. 110 പേര്‍ ഇതുവരെ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം തകര്‍ന്നു വീഴുകയും തീഗോളമായി കത്തിയമരുകയുമായിരുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.
മേഘാനിഗറിന് സമീപം പറന്നുയർന്ന് അൽപ്പ സമയത്തിനകം വിമാനം തകരുകയായിരുന്നു. 625 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. ലണ്ടനിലേക്ക് പോയ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമാണ് തകർന്നുവീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാരിൽ 53 പേർ ബ്രിട്ടീഷ് പൗരൻമാരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏഴ് പോർച്ചുഗീസ് പൗരൻമാരും ഒരു യാത്രക്കാരൻ കനേഡിയൻ പൗരനാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ലണ്ടനിലേക്കുള്ള യാത്രയായതിനാൽ വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്
പ്രധാനമന്ത്രിയുടെ ഓഫീസ് വിവരങ്ങൾ തൽസമയം തേടുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലേക്ക് തിരിച്ചു. പ്രധാനമന്ത്രി വ്യോമയാന മന്ത്രിയുമായി സംസാരിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലായി മാറ്റുകയാണ്. യന്ത്രത്തകരാറാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.