World

യുക്രെയ്നിൽ റഷ്യയുടെ ഏറ്റവും വലിയ വ്യോമാക്രമണം; കനത്ത നാശനഷ്ടങ്ങൾ

കീവ്: യുക്രെയ്നിൽ റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രെയ്ന്റെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയത്. തലസ്ഥാനമായ കീവിലടക്കം വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി.

നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും, കെട്ടിടങ്ങൾ തകരുകയും ചെയ്തതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് റഷ്യ നടത്തിയതെന്ന് യുക്രെയ്ൻ ആരോപിച്ചു. അതേസമയം, സൈനിക കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് റഷ്യയുടെ വാദം.

 

യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴും സംഘർഷത്തിന് അയവില്ലാതെ തുടരുകയാണ്. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

Related Articles

Back to top button
error: Content is protected !!