National

സിറ്റഡേലിന്റെ ഷൂട്ടിനിടയില്‍ നടന്ന വിചിത്രമായ സംഭവം പങ്കുവെച്ചു സമാന്ത റൂത്ത് പ്രഭു

മുംബൈ: അമേരിക്കന്‍ സ്‌പൈ-ആക്ഷന്‍ സീരീസായ സിറ്റാഡല്‍ എയുടെ ഇന്ത്യന്‍ വേര്‍ഷനില്‍ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ സമാന്ത റൂത്ത് പ്രഭു ഷൂട്ടിനിടയില്‍ തനിക്കുണ്ടായ വിചിത്രാനുഭവം പങ്കുവച്ചിരിക്കയാണിപ്പോള്‍. റിച്ചാര്‍ഡ് മദാനും പ്രിയങ്കാ ചോപ്രയുമായിരുന്നു അമേരിക്കന്‍ സ്‌പൈ ആക്ഷനില്‍ തകര്‍ത്തഭിനയിച്ചത്. അതിന്റെ ഇന്ത്യന്‍ പതിപ്പായ സിറ്റഡേല്‍: ഹണി ബണ്ണിയില്‍ സമാന്ത റൂത്ത് പ്രഭുവും വരുണ്‍ ധവാനുമാണ് വേഷമിട്ടിരുന്നത്.

‘ഇനി ഒരു ദിവസം മാത്രം ഷൂട്ടിങ് ബാക്കിനില്‍ക്കേയാണ് തനിക്ക് ആ അനുഭവം ഉണ്ടായത്. കണ്ണില്‍ ഇരുട്ടുകയറുന്നപോലെ തോന്നി. തലച്ചോറിന് എന്തോ പെട്ടെന്ന് സംഭവിച്ചതുപോലെ. പിന്നെ സെറ്റിലുള്ളവരുടെ പേരുകള്‍പോലും ഓര്‍ക്കാനായില്ല. മൊത്തത്തില്‍ ഇരുട്ടിലായി… സമാന്ത തനിക്കുണ്ടായ ആ അനുഭവം ഓര്‍ത്തെടുക്കുന്നു.

അവശനിലയിലായ സമാന്തയെ ഡോക്ടറുടെ അടുത്ത് എത്തിക്കുമ്പോള്‍ അവള്‍ക്ക് ആരെയും ഓര്‍മയുണ്ടായിരുന്നില്ലെന്ന് സിറ്റഡേല്‍ എഴുത്തുകാരി സീതാ മേനോനും പ്രതികരിച്ചു. ഡോക്ടറെ വിളിച്ച് സംസാരിച്ചതൊന്നും തന്നെ സമാന്ത ഓര്‍ക്കുന്നില്ല. തലച്ചോറിന് പെട്ടെന്ന് ക്ഷതം സംഭവിച്ചതുപോലെയായിരുന്നു അത് സീത പറഞ്ഞു.

മയോസിറ്റീസ് എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നയാളാണ് 37കാരിയായ സമാന്ത. ഇതേ രോഗം തന്നെയാകാം പെട്ടെന്നുള്ള മസ്തിഷ്‌കാഘാതത്തിന് കാരണമായതെന്നാണ് കരുതുന്നത്. താരം സുപ്രധാന വേഷത്തിലെത്തുന്ന സിറ്റഡേല്‍ 1: ഹണി ബണ്ണിയാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ പ്രോജക്ട്. നവംബര്‍ ഏഴിന് പ്രൈം വീഡിയോ വഴി സിറ്റഡേല്‍ റിലീസ് ചെയ്യാനിരിക്കേയാണ് സമാന്ത തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Related Articles

Back to top button