Kerala

സിനിമയില്‍ തനിക്കും കയ്‌പ്പേറിയ അനുഭവം ഉണ്ടായെന്ന് ശോഭന

കേരളം ഇപ്പോള്‍ രാവും പകലും ചര്‍ച്ച ചെയ്യുന്നത് ഒരേയൊരു വിഷയം മാത്രം. അതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കുടത്തിലെ ഭൂതം പുറത്തുവന്നതിലും വലിയ പുകിലാണ് കേരളക്കരയില്‍.

വാര്‍ത്തകളുടെയും തുറന്നുപറച്ചലുകളുടെയും പ്രളയമാണ് കേരളത്തില്‍ അതില്‍പിന്നെ കണ്ടത്. സുപ്രസിദ്ധരായ നടിമാര്‍ മുതല്‍ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍വരെ ഇപ്പോള്‍ തങ്ങള്‍ക്ക് കിട്ടിയ ഈ അവസരത്തില്‍ പറയാന്‍ മടിച്ച, ഭയന്ന പലതും തുറന്നുപറയുകയാണ്.

സുപ്രസിദ്ധ നടിയായ ശോഭനയും അതില്‍നിന്നും വിഭിന്നമല്ല; അവര്‍ തനിക്കു നേരിട്ട അനുഭവങ്ങള്‍ തുറന്നുപറഞ്ഞതും ഇപ്പോള്‍ വൈറലാണ്. ഒരു അഭിനേത്രിയെന്ന നിലയില്‍ ശോഭനയുടെ കരിയര്‍ഗ്രാഫ് വാനോളം ഉയര്‍ത്തിയ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ ജോഡിയായി നടിയെത്തിയ മണിച്ചിത്രത്താഴ്. അഭിനയിക്കാന്‍ നിന്ന തന്റെ ഷാള്‍ സമ്മതമില്ലാതെ എടുത്തുമാറ്റിയെന്നും അത് വലിയൊരു ആഘാതമായി നിലനിന്നെന്നുമാണ് അവര്‍ ഒരു അഭിമുഖത്തില്‍ മുന്‍പ് വെളിപ്പെടുത്തിയത്.

പക്ഷേ ഈ സംഭവത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മറ്റൊരു സ്ത്രീയാണെന്നു മാത്രം. അതുകൊണ്ടുതന്നെ അത് സെന്‍സേഷനല്‍ ന്യൂസായി മാറിയില്ലെന്നും അവര്‍ ഓര്‍ക്കുന്നു. തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ആ അനുഭവമെന്നും അവര്‍ അന്ന് ഓര്‍ത്തെടുത്തിരുന്നു. ഉത്തരേന്ത്യയില്‍ ചിത്രീകരണത്തിനിടെ വസ്ത്രം മാറാന്‍ പറ്റിയ ഇടമില്ലാതെ വിഷമിച്ച തനിക്ക് സാക്ഷാല്‍ അമിതാബച്ചന്‍ രക്ഷകനായതും കാരവനില്‍ അതിനുള്ള സൗകര്യം ഒരുക്കിയ കാര്യവും നടി ഒരു അഭിമുഖത്തില്‍ നന്ദിയോടെ ഓര്‍ത്തെടുത്തിരുന്നു.

Related Articles

Back to top button