Kerala

സുകാന്ത് വിവാഹ വാഗ്ദാനം നൽകി രണ്ട് യുവതികളെ കൂടി പീഡിപ്പിച്ചു; റിമാൻഡ് റിപ്പോർട്ട്‌

തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ വനിതാ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുകാന്ത് സുരേഷിനെതിരെയുള്ള റിമാൻഡ് റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹ വാഗ്ദാനം നൽകി മറ്റ് രണ്ട് യുവതികളെക്കൂടി സുകാന്ത് പീഡിപ്പിക്കുകയും അവരിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തതിന് തെളിവുകളുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

സുകാന്തിനൊപ്പം ജോലി ചെയ്തിരുന്ന ഒരു യുവതിയും, ജയ്പൂരിൽ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയും ഇയാളുടെ ശാരീരികവും സാമ്പത്തികവുമായ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അറസ്റ്റിലായ സുകാന്തിനെ ജൂൺ 10 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. സുകാന്തിനെ ഒളിവിൽ പോകാൻ സഹായിച്ച അമ്മാവൻ മോഹനനെ കേസിൽ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!