Kerala
മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതാകില്ല; അപകട മേഖലയിൽ നിന്ന് ആളെ ഒഴിപ്പിച്ചതായി ജില്ലാ കലക്ടർ

വയനാട് മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉരുൾപൊട്ടിയെന്ന വാർത്തയിൽ പ്രതികരണവുമായി ജില്ലാ കലക്ടർ. മണ്ണിടിച്ചിൽ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്നാണ് ജില്ലാ കലക്ടറുടെ നിഗമനം.
ദുരന്ത നിവാരണ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. അപകട മേഖലയിൽ നിന്ന് ആളുകളെ പൂർണമായും മാറ്റിപ്പാർപ്പിച്ചു. പുഴയിൽ നിന്നുള്ള മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
കനത്ത മഴയ്ക്ക് പിന്നാലെ പുഴയിലൂടെ മലവെള്ളം കുതിച്ചുപായുകയും കല്ലുകളും മറ്റും ഒഴുകി വന്നതോടെയുമാണ് ഉരുൾപൊട്ടിയെന്ന സംശയം ജനിച്ചത്. പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. റവന്യു അധികൃതരും പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.