Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി ഹൈക്കോടതി തള്ളി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തള്ളിയത്. റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങുകയാണ്. 

റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ കോടതി ഇത് തള്ളി. ജസ്റ്റിസ് വിജി അരുണിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്. സിനിമ മേഖലിയലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസിൽ ഹർജിക്കാർക്ക് ഈ സമയത്തിനുള്ളിൽ അപ്പീൽ നൽകാം. അപ്പീൽ ഹർജിയുമായി സജിമോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചില്ലെങ്കിൽ റിപ്പോർട്ട് ഏഴ് ദിവസത്തിനകം പുറത്തുവരും
 

Related Articles

Back to top button