കൊല്ലത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരുക്ക്

കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തിൽ വയോധികർക്ക് പരുക്ക്. ഓയൂർ മൈലോട് നെല്ലിപ്പറമ്പിൽ മുറ്റം അടിക്കുകയായിരുന്ന സരസ്വതിയമ്മയെ തെരുവ് നായകൾ കൂട്ടത്തോടെ എത്തി ആക്രമിച്ചു. നിലത്ത് വീണ വയോധികയുടെ കണ്ണിന് പരുക്കേൽക്കുകയും കാലിനും കൈക്കും നായയുടെ കടിയേൽക്കുകയും ചെയ്തു.
നാട്ടുകാർ ഓടിക്കൂടിയതോടെ നായ്ക്കൾ ഓടി രക്ഷപെട്ടു. സരസ്വതി അമ്മ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സരസ്വതി അമ്മയെ ആക്രമിച്ച് ഓടി രക്ഷപ്പെട്ട തെരുവുനായ്ക്കൾ പിന്നീട് വഴിയിലൂടെ നടന്നുപോയ രാജേന്ദ്രൻ ഉണ്ണിത്താനെ ആക്രമിച്ചു. നിലത്ത് വീണ ഇയാളുടെ തലയിലും നെറ്റിയിലും, തുടയിലും നായയുടെ കടിയേറ്റു.
രാജേന്ദ്രൻ ഉണ്ണിത്താനെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.