രജൗരിയിൽ പാക്കിസ്ഥാന്റെ രൂക്ഷമായ ഷെല്ലാക്രമണം; സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ഭീകരാക്രമണത്തിൽ ജമ്മുവിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. രജൗരിയിൽ വെച്ചാണ് ഉദ്യോഗസ്ഥൻ മരിച്ചത്. രജൗരിയിലുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ താപ്പ കൊല്ലപ്പെട്ടത്.
ജമ്മു കാശ്മീർ അടക്കമുള്ള അതിർത്തി സംസ്ഥാനങ്ങളിൽ പാക്കിസ്ഥാൻ രൂക്ഷമായ ആക്രമണം നടത്തുന്നതിനിടെ എട്ട് പാക് നഗരങ്ങളിലേക്ക് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇസ്ലാമാബാദ് അടക്കമുള്ള നഗരങ്ങളിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയെന്നാണ് വിവരം. ഇസ്ലാമാബാദ്, റാവൽപിണ്ടി, സിയാൽകോട്ട്, ലാഹോർ, പെഷാവർ, ഗുജ്രൺവാല, അട്ടോക്ക് എന്നീ നഗരങ്ങളിലേക്കായിരുന്നു ഇന്ത്യൻ പ്രത്യാക്രമണം
പാക് പോർ വിമാനങ്ങൾ തകർത്തുവെന്ന വാർത്തയുമുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണമില്ല. ഇന്ത്യ തങ്ങളുടെ വ്യോമത്താവളം ആക്രമിച്ചെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. ഇസ്ലാമാബാദിനടുത്തുള്ള വ്യോമത്താവളത്തിൽ ശനിയാഴ്ച പുലർച്ചെ ശക്തമായ സ്‌ഫോടനങ്ങളുണ്ടായി.