Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി സതീശന്റെ കത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും കത്ത് നൽകി. ഇരകൾ നൽകിയ മൊഴികളുടെയും സമർപ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു

പോക്‌സോ അടക്കമുള്ള ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തിയ റിപ്പോർട്ട് ഹേമ കമ്മിറ്റി 2019ൽ സമർപ്പിച്ചിട്ടും അതിൻമേൽ അന്വേഷണം നടത്താതെ റിപ്പോർട്ട് തന്നെ പൂഴ്ത്തിയ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. പോക്‌സോ നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടും അത് മറച്ചുവെക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് സർക്കാർ മറക്കരുത്.

ഗുരുതര കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റാൻ തയ്യാറാകാത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മുഖ്യമന്ത്രി മറക്കരുത്. കേരളത്തിന് ആകെ അപമാനകരമായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു

Related Articles

Back to top button