Kerala

എഡിജിപി അജിത് കുമാർ ആട്ടിൻതോല് അണിഞ്ഞ ചെന്നായ, സ്വർണക്കടത്ത് സംഘവുമായി ബന്ധം: പിവി അൻവർ

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനെതിരെ ആരോപണം ആവർത്തിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു. താൻ ഉന്നയിച്ച കാര്യങ്ങളിൽ മുന്നോട്ടു പോകും. പാർട്ടിയിൽ നിന്ന് സമ്മർദങ്ങളില്ല. ദൈവത്തെയും പാർട്ടിയെയും മുഖ്യമന്ത്രിയെയും മാത്രമാണ് ഭയം. അല്ലാതെ ഒരാൾക്കും കീഴ്‌പ്പെടില്ല

പാർട്ടിക്ക് വേണ്ടിയാണ് എന്റെ നിലപാട്. സർക്കാരിനെ തകർക്കാൻ എംആർ അജിത് കുമാർ ശ്രമിക്കുന്നുണ്ട്. സർക്കാരിനെതിരെ പോലീസിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. എംആർ അജിത് കുമാറാണ് അതിന്റെ തലവൻ. ആട്ടിൻ തോല് അണിഞ്ഞ ചെന്നായയാണ് അജിത് കുമാർ. സേനയിലെ ഒരു വിഭാഗത്തിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. അതിലെ പ്രധാന കണ്ണി അജിത് കുമാറാണ്. അജിത് കുമാറിന്റെ ഒന്നാം നമ്പർ ശിഷ്യനാണ് സുജിത് ദാസ്

എഡിജിപിയായി അജിത് കുമാർ തുടരണോയെന്നതിൽ അഭിപ്രായം പറയുന്നില്ല. പോലീസ് സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാകുന്നില്ല. ആരെങ്കിലും ചോദ്യം ചെയ്താൽ കള്ളക്കേസിൽ കുടുക്കും. അതാണ് പോലീസ് രീതി. ഇനി ഇത് പറഞ്ഞില്ലെങ്കിലും ഈ പാർട്ടിയും സർക്കാരും ഒന്നുമുണ്ടാകില്ല. എഡിജിപിക്കെതിരെ അന്വേഷണം വന്നാൽ തെളിവുകൾ കൈമാറുമെന്നും പിവി അൻവർ പറഞ്ഞു.

Related Articles

Back to top button