Kerala

പാതിവില തട്ടിപ്പ്: 1343 കേസുകൾ രജിസ്റ്റർ ചെയ്തു, നടന്നത് 231 കോടിയുടെ തട്ടിപ്പെന്നും മുഖ്യമന്ത്രി

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. 231 കോടിയുടെ തട്ടിപ്പ് നടന്നതിൽ ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. 48,384 പേർ തട്ടിപ്പിന് ഇരയായെന്നും മുഖ്യമന്ത്രി പറഞ്ഞു

കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായി. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സീഡ് വഴിയും എൻജിഒ കോൺഫെഡറേഷൻ വഴിയുമാണ് തട്ടിപ്പ് നടത്തിയത്. കോർഡിനേറ്റർമാർക്ക് കമ്മീഷൻ അടക്കം നൽകിയതാണ് തട്ടിപ്പ് നടത്തിയത്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇതിനും കുറയെധികം വിവരങ്ങൾ പുറത്തുവരാനുണ്ട്. പ്രമുഖ വ്യക്തികളോട് ഒപ്പം നിൽക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വിശ്വാസ്യത നേടിയായിരുന്നു തട്ടിപ്പ് നടത്തിയത്. ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ചേർന്ന ആളുകൾക്ക് പകുതിയ വിലയ്ക്ക് സ്‌കൂട്ടറുകൾ നൽകി. പിന്നീട് പദ്ധതിയിൽ ചേർന്നവർക്ക് സ്‌കൂട്ടറുകൾ നൽകിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!