Kerala
പടിയൂർ ഇരട്ടക്കൊലപാതകം: രേഖയുടെ രണ്ടാം വിവാഹം കഴിഞ്ഞത് 5 മാസം മുമ്പ്, പ്രേംകുമാർ മുമ്പും കൊലക്കേസ് പ്രതി

തൃശ്ശൂർ പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കാറളം വെള്ളാനി കൈതവളപ്പിൽ മണി(74), മകൾ രേഖ(43) എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ രേഖയുടെ രണ്ടാം ഭർത്താവ് പ്രേംകുമാറിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ആദ്യഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊന്ന് കാട്ടിൽ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്.
ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ രേഖ അഞ്ച് മാസം മുമ്പാണ് പ്രേംകുമാറിനെ വിവാഹം ചെയ്തത്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് രേഖ അടുത്തിടെ വനിതാ പോലീസ് സ്‌റ്റേഷനിൽ പ്രേംകുമാറിനെതിരെ പരാതി നൽകിയിരുന്നു. മൃതദേഹങ്ങൾക്ക് സമീപത്ത് പ്രേംകുമാർ എഴുതിയെന്ന് കരുതുന്ന ഭീഷണിക്കത്തും ലഭിച്ചിട്ടുണ്ട്.