Kerala

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്: യുവതിയും ഭർത്താവും ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയും ഭർത്താവ് രാഹുലും ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പോലീസ് കുറ്റപത്രം സമർപ്പിച്ചതോടെയാണ് ഇരുവരോടും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്

ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചെന്നായിരുന്നു യുവതിയും കുടുംബവും പോലീസിൽ പരാതി നൽകിയത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം യുവതി മൊഴി മാറ്റുകയായിരുന്നു. കുടുംബത്തിന്റെ സമ്മർദത്തെ തുടർന്നാണ് പരാതി നൽകിയതെന്നും ഭർത്താവുമായി പ്രശ്‌നങ്ങളില്ലെന്നും യുവതി പറഞ്ഞു

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതി സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. തുടർന്നാണ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം രാഹുൽ ഇന്ത്യയിൽ എത്തിയിരുന്നു. പന്തീരങ്കാവ് പോലീസിന്റെ നിർദേശപ്രകാരം ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗം രാഹുലിനെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു. ഹൈക്കോടതിയിൽ ഹാജരാകുന്നതുവരെ നടപടിയുണ്ടാകരുതെന്ന ഉത്തരവിനെ തുടർന്നാണ് വിട്ടയച്ചത്.

Related Articles

Back to top button